ജുനൈദിന്റെ കൊല: നാലുപേർ കൂടി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഹരിയാന സ്വദേശി ജുനൈദ് ഖാനെ(16) ട്രെയിനിൽ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്നാളിന് പുതുവസ്ത്രം വാങ്ങി ഡൽഹിയിൽ നിന്ന് മടങ്ങുേമ്പാഴായിരുന്നു വ്യാഴാഴ്ച ജുനൈദിനെയും സഹോദരങ്ങളെയും ആക്രമിച്ചത്. കേസിൽ നേരേത്ത രമേഷ്കുമാർ എന്നയാളെ ഹരിയാന പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്നും ഫരീദാബാദ് റെയിൽവേ പൊലീസ് ഡിവൈ.എസ്.പി മൊഹീന്ദർ സിങ് പറഞ്ഞു.
പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പൊലീസ് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊലപാതകം അപലപനീയമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ദാരുണവും അതിക്രൂരവുമായ ഇൗ സംഭവത്തെ ഒരാൾക്കും അംഗീകരിക്കാനാവില്ല. ഇതിന് ഉത്തരവാദികളെ കണ്ടെത്തുകയും കർശനനടപടി സ്വീകരിക്കുകയും വേണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
