ലോയയുടെ മരണം: അസ്വാഭാവികതകൾ ചൂണ്ടിക്കാട്ടി ഇന്ദിര ജയ്സിങ്
text_fieldsന്യൂഡൽഹി: ജഡ്ജി ലോയയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കാൻ കാരണങ്ങളേറെയുണ്ടെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട റിട്ട. അഡ്മിറൽ രാംദാസിനുവേണ്ടിയാണ് അവർ സുപ്രീംകോടതിയിൽ ഹാജരായത്. ‘‘അസ്വാഭാവിക മരണം നടന്നുവെന്ന അറിയിപ്പാണ് പൊലീസിന് ലഭിച്ചത്. മരണകാരണത്തിൽ സംശയമുണ്ടെന്നും പൊലീസ് റിപ്പോർട്ട് പറയുന്നു. എന്നിട്ടും സമീപത്തുള്ള എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെ പൊലീസ് സമീപിച്ചില്ല. മൃതദേഹം ബന്ധുക്കൾക്ക് ഏൽപിക്കാതിരുന്നതും ചട്ടവിരുദ്ധമാണ്.’’
‘‘പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പലതവണ തിരുത്തലുകൾ വരുത്തി. മരണത്തിെൻറ കാരണം വ്യക്തമാക്കുന്ന രേഖകൾ മൃതദേഹം കൊണ്ടുപോയ രണ്ട് ആശുപത്രികളിൽനിന്നും പൊലീസ് ആവശ്യപ്പെട്ടില്ല. പൊലീസ് നൽകിയ അസ്വാഭാവിക മരണ റിപ്പോർട്ടിെൻറ തീയതി 2016 ഫെബ്രുവരി രണ്ടാണ്. എന്നാൽ, 2014 ഡിസംബർ ഒന്നിന് നടന്ന മരണത്തിെൻറ റിപ്പോർട്ട് ഇത്രയും വൈകിയത് എന്തുകൊണ്ട് എന്നതിന് പൊലീസിെൻറ പക്കൽ വിശദീകരണമില്ല,’’ ലോയയെ ആദ്യം കൊണ്ടുപോയ ആശുപത്രിയിൽ വെച്ച് ഇ.സി.ജി നടത്തിയെന്ന് ഒരു ഡോക്ടർ നൽകിയ മൊഴി നുണയാണെന്ന് പോസ്റ്റ്മോർട്ടം വേളയിൽ ഹാജരായിരുന്ന ജഡ്ജി ആർ.ആർ. രതി പറഞ്ഞിരുന്നുവെന്നും ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. കേസിൽ മഹാരാഷ്ട്ര സർക്കാറിെൻറ വാദം കോടതി തിങ്കളാഴ്ച കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.