Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോയ കേസ്: ഭിന്നതയുടെ...

ലോയ കേസ്: ഭിന്നതയുടെ പ്രധാന ഉറവിടം

text_fields
bookmark_border
ലോയ കേസ്: ഭിന്നതയുടെ പ്രധാന ഉറവിടം
cancel

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അസാധാരണ സംഭവവികാസങ്ങൾക്കാണ് സുപ്രീംകോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. കോടതി നടപടികൾ നിർത്തിവെച്ച് നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ പരസ്യപ്രസ്താവനയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിെൻറ വാദം കേട്ട സി.ബി.ഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച വിഷയമാണ് നീതിപീഠത്തിനകത്തെ പൊട്ടിത്തെറിക്ക് കാരണമായത്. 

ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിനു നൽകാതെ ജൂനിയറായ ജസ്ററിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള 10ാം നമ്പർ കോടതിക്ക് ചീഫ് ജസ്റ്റിസ് കൈമാറി എന്നതാണ് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് അയച്ച കത്തിലെ പ്രധാന ആരോപണം.ഗുരുതര വിഷയങ്ങൾ മുതിർന്ന ജഡ്ജിമാരുടെ മുമ്പാകെ നൽകാതിരിക്കുന്ന നടപടിയെ നാലു ജഡ്ജിമാരും ശക്തമായി എതിർക്കുന്നു. ഒരോ കേസും എങ്ങനെ ആർക്ക് കൈമാറണമെന്നതിന് കൃത്യമായ വ്യവസ്ഥയുണ്ടെന്നും ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്ടപ്രകാരം കേസുകൾ ബെഞ്ചിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ജഡ്ജിമാരുടെ നിലപാട്. 

സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണ നടത്തിയ മുംബൈ സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ(48) 2014 ഡിസംബർ ഒന്നിനാണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന ജഡ്ജിമാർ അറിയിച്ചത്. ലോയ മരിച്ച് രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിച്ച പുതിയ ജഡ്ജി ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി.ആരോപണം രാഷ്ട്രീയ േപ്രരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. 

ബി.ജെ.പി അധ്യക്ഷനും അന്നത്തെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായിരുന്ന അമിത് ഷാ ഉൾപ്പെട്ട കേസായതിനാൽ ദുഃസ്വാധീനം ഉണ്ടാകുമെന്ന് കണ്ടതിനെ തുടർന്ന് കേസ് സുപ്രീംകോടതി ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. വിചാരണയുടെ ആദ്യഭാഗം മുതൽ ഒരേ ജഡ്ജി കേൾക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതിനു വിരുദ്ധമായി ആദ്യ ജഡ്ജി ഉൽപതിനെ 2014ൽ സ്ഥലംമാറ്റി. ഇതിനു ശേഷമാണ് ബി.എച്ച് ലോയ മുംബൈ പ്രത്യേക കോടതിയിൽ സൊഹറാബുദ്ദീൻ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചത്. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുള്ള അമിത് ഷാ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ജഡ്ജി ലോയ ഉന്നയിച്ചിരുന്നു. കേസിൽ അനുകൂല വിധിക്ക് 100 കോടി രൂപ കൈക്കൂലി ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയയുടെ മരണശേഷം കുടുംബം ആരോപിച്ചു. ഇൗ സാഹചര്യത്തിലാണ് ലോയയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി സഹോദരി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
 
നവംബർ 30ന് ലോയ നാഗ്പുരിലെ രവിഭവൻ ഗവ. െഗസ്റ്റ് ഹൗസിലാണ് മറ്റ് ഏതാനും ജഡ്ജിമാർക്കൊപ്പം തങ്ങിയത്. സുരക്ഷയും വാഹന സൗകര്യവുമുള്ള െഗസ്റ്റ് ഹൗസിൽനിന്ന് അർധരാത്രിക്കു ശേഷം അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ കൊണ്ടുേപായത് ഒാേട്ടാറിക്ഷയിലാണ്. രണ്ടു കിലോമീറ്റർ ദൂരെയാണ് ഒാേട്ടാസ്റ്റാൻഡ്. ആദ്യമെത്തിച്ച ആശുപത്രിയിൽ ഇ.സി.ജി സംവിധാനം കേടായതിെൻറ പേരിൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.അതിനെല്ലാമൊടുവിൽ ഡിസംബർ ഒന്നിനു രാവിലെ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം വേഗത്തിലാക്കാനും മൃതദേഹം സ്വദേശമായ ലാത്തൂരിൽ എത്തിക്കാനും പൊലീസിനേക്കാൾ ഇടപെട്ടത് ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുടുംബം ആരോപിച്ചിരുന്നു. വിവാഹത്തിൽ പെങ്കടുക്കാൻ ബ്രിജ്ഗോപാലിനെ നിർബന്ധിച്ച സഹപ്രവർത്തകർ ആരും നാട്ടിലേക്ക് ചെന്നില്ല. ഡ്രൈവർ മാത്രമാണ് മൃതദേഹേത്താടൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്. 

ലോയയുടെ മരണത്തിനു മൂന്നുവർഷത്തിനു ശേഷമാണ് ദുരൂഹ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് പൊതുപ്രവർത്തകർ ഉൾപ്പെടെ ബോംബെ ഹൈകോടതിയില്‍ ഹരജി നൽകിയിരുന്നു. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. ലോൺ നൽകിയ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് മുതിർന്ന ജഡ്ജിമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsJudge B HLoyasupreme court
News Summary - The Judge Loya Controversy- India
Next Story