Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ കേസിൽ ഒത്തുതീർപ്പിന് 8.9 ബില്ല്യൺ ഡോളർ വാഗ്ദാനവുമായി ജോൺസൺ ആന്റ് ജോൺസൺ

text_fields
bookmark_border
johnson & johnson
cancel

ന്യൂയോർക്ക്: ടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന കേസ് ഒത്തുതീർപ്പാക്കാൻ 8.9 ബില്ല്യൺ യു.എസ് ഡോളർ (73000 കോടിയിലധികം ഇന്ത്യൻ രൂപ)വാഗ്ദാനം നൽകി യു.എസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആന്റ് ജോൺസൺ. ന്യുജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി മുന്നോട്ടുവെച്ച ഒത്തുതീർപ്പ് കോടതി അംഗീകരിക്കേണ്ടതുണ്ട്.

യു.എസ് ചരിത്രത്തിൽ ഇത്തരം കേസുകളിൽ ആദ്യമായാണ് ഇത്രയും ഭീമമായ തുക ഒത്തുതീർപ്പിനായി മുന്നോട്ടുവെക്കുന്നത്.

അടുത്ത 25 വർഷം കൊണ്ട് പരാതിക്കാർക്കെല്ലാം ഈ തുക നൽകി തീർക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പൗഡറിൽ അടങ്ങിയ ആസ്ബസ്റ്റോസ് അണ്ഡാശയ കാൻസറിന് കാരണമാവുമെന്ന് കാണിച്ച് വിവിധ രാജ്യങ്ങളിലായി ആയിരത്തിലധികം പരാതികളാണ് കമ്പനിക്കെതിരെയുള്ളത്. ആരോപണം അംഗീകരിക്കാതിരുന്ന കമ്പനി കോടതികളിൽ ഇവ ശക്തമായി എതിർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Johnson & Johnson's $9 Billion Offer To Settle 'Talc Caused Cancer' Claims
Next Story