Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനികുതി ഇടിവ്, തൊഴിൽ...

നികുതി ഇടിവ്, തൊഴിൽ മാന്ദ്യം

text_fields
bookmark_border
jobless-india-21119.jpg
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തുടർച്ചയായി നിഷേധിക്കുന്നതിനിടയിൽ തൊഴിൽ, സാമ്പത്തിക മേഖലകളിൽ മാന്ദ്യം കനക്കുന്നതിെൻറ പുതിയ കണക്കുകൾ പുറത്ത്. തൊഴിലില്ലായ്മ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന തോതിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഇതിനൊപ്പം വാണിജ്യ വാഹന വിപണിയിലെ മാന്ദ്യവും മുറുകിയെന്നാണ് കണക്കുകൾ.

നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നതെന്ന കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു. അവിടവും പിന്നിട്ട് തൊഴിലില്ലായ്മ രൂക്ഷത കനക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്, ഇന്ത്യൻ സമ്പദ്വ്യവസ്ഥ അവലോകന കേന്ദ്രമായ സി.എം.ഐ.ഇ നൽകുന്ന പുതിയ വിവരങ്ങൾ. 2016 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവുമുയർന്ന നിരക്കായ 8.5 ശതമാനത്തിൽ തൊഴിലില്ലായ്മ എത്തിനിൽക്കുന്നു. ഹരിയാന, ത്രിപുര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ, 20 ശതമാനം. തമിഴ്നാട്ടിലാണ് ഏറ്റവും കുറവ് (1.1 ശതമാനം).

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ രാജസ്ഥാനിൽ തൊഴിലില്ലായ്മ നിരക്ക് ഇരട്ടിച്ചു. 2017-18 വർഷങ്ങളിൽ നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6.1 ശതമാനമാണ് രേഖപ്പെടുത്തിയത്. സേവനരംഗം മാത്രമാണ് പിടിച്ചു നിൽക്കുന്നത്. നിർമാണ, വ്യവസായ മേഖലകളിൽ ഇടിവാണ്. അതേസമയം, വിദ്യാഭ്യാസ-പരിശീലനങ്ങളിൽ പുരോഗതി നേടിയ തൊഴിലാളികളുടെ എണ്ണം വർധിച്ചു.

സർക്കാറിെൻറ ജി.എസ്.ടി നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി തട്ടിച്ചു നോക്കിയാൽ  5,000 േകാടിയിൽപരം രൂപയുടെ ഇടിവുണ്ട്. 95,380 കോടി രൂപയാണ് ഒക്ടോബറിൽ കിട്ടിയത്. കഴിഞ്ഞ ഒക്ടോബറിൽ ഇത് 100,710 കോടിയായിരുന്നു. തുടർച്ചയായ മൂന്നു മാസങ്ങളിൽ ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയാണ് എത്തിനിൽക്കുന്നത്.

വാഹനവിൽപനയിൽ മാരുതി സുസൂകി ഒഴികെ രാജ്യത്തെ പ്രമുഖ കമ്പനികൾക്കെല്ലാം  ഒക്ടോബറിലും വിൽപന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആറു വർഷത്തിനിടെ ഇല്ലാതായത് 90 ലക്ഷം തൊഴിലവസരങ്ങൾ
ന്യൂഡൽഹി: ആറു വർഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതായെന്ന് അസിം പ്രേംജി സർവകലാശാലയിലെ സെൻറർ ഫോർ സസ്റ്റൈനിബ്ൾ എംേപ്ലായ്മെൻറ് പ്രസിദ്ധീകരിച്ച പഠന റിേപ്പാർട്ട്. ചരിത്രത്തിൽതന്നെ ഏറ്റവും വലിയ തൊഴിലവസര നഷ്ടമാണിതെന്ന്, പഠനം നടത്തിയ ജവഹർലാൽ നെഹ്റു സർവകലാശാല സാമ്പത്തിക വിഭാഗം പ്രഫസർ സന്തോഷ് മെഹ്റോത്ര, പഞ്ചാബ് കേന്ദ്ര സർവകലാശാല അധ്യാപകൻ ജജാതി കെ. പരീഡ എന്നിവർ ചൂണ്ടിക്കാട്ടി. നേരത്തേ, ജെ.എൻ.യു പ്രഫസർ ഹിമാൻഷുവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ആദ്യമായാണ് പഠന റിപ്പോർട്ടായി പുറത്തുവരുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ നിയോഗിച്ച ലവീഷ് ബന്ദാരി, അമരേഷ് ദുബെ എന്നിവർ ആറുവർഷത്തിനിടെ രാജ്യത്ത് 2.4 കോടി തൊഴിലവസരങ്ങൾ വർധിച്ചുവെന്ന് അടുത്തിടെ അവകാശപ്പെട്ടിരുന്നു. അസീം പ്രേംജി സർവകലാശാല പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം 2012ൽ  47.4 കോടിയിരുന്നത് 90 ലക്ഷം കുറഞ്ഞ് 2018ൽ 46.5 കോടിയിലെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsjoblesseconomic crisis
News Summary - job crisis and tax decrease -india news
Next Story