കശ്മീർ റീഡറിെൻറ നിരോധനം പിൻവലിക്കുന്നു
text_fieldsശ്രീനഗർ: കശ്മീരിൽ മൂന്ന് മാസമായി നിരോധിച്ചിരിക്കുന്ന കശ്മീർ റീഡറിെൻറ വിലക്ക് സംസ്ഥാന സർക്കാർ പിൻവലിക്കുന്നു. ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിനാണ് മൂന്ന് മാസത്തിനുശേഷം വീണ്ടും പ്രസിദ്ധീകരണം തുടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്ന് സർക്കാറിെൻറ ഇൻഫർമേഷൻ വകുപ്പ് ഡയറക്ടർ ശാഹിദ് ഇഖ്ബാൽ ചൗധരി അറിയിച്ചിട്ടുണ്ട്. നിരോധനം പിൻവലിക്കുമെന്ന് ജമ്മു–കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞിരുന്നു.
പൊതു സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നുവെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ്കഴിഞ്ഞ ഒക്ടോബറിൽ പത്രം നിരോധിച്ചത്. പത്രത്തിെൻറ പ്രസിദ്ധീകരണവും നിരോധനവുമായി ബന്ധപ്പെട്ട 1989, 1971 കാലയളവിലെ സെക്ഷൻ മൂന്ന്, നാല് പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
പത്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്ന സർക്കാർ യാതൊരു വിശദീകരണവും ചോദിക്കാതെയായിരുന്നു നിരോധിച്ചത്. സർക്കാർ നടപടിയെ സംസ്ഥാനത്തെ മാധ്യമ സംഘടനകൾ ചോദ്യം ചെയ്യുകയും തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.