ജിതം രാം മാഞ്ചി എൻ.ഡി.എ വിട്ട് കോൺഗ്രസ് ആർ.ജെ.ഡി സഖ്യത്തിലേക്ക്
text_fieldsന്യൂഡൽഹി: ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്.എ.എം) നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ജിതം രാം മാഞ്ചി എൻ.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിെൻറയും ആർ.ജെ.ഡിയുടെയും മഹാ സഖ്യമായ മഹാഗത്ബന്ധനിലേക്ക്. എച്ച്.എ.എം വക്താവ് ദാനിഷ് റിസ്വാനാണ് ഇൗ വിവരം പുറത്ത് വിട്ടത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മാഞ്ചി, ഭോപാലിലെ വസതിയിൽ പോയി സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുന്ന വിവരം പുറത്ത് വന്നത്.
വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി, എച്ച്.എ.എമ്മിനെ അവഗണിച്ചെന്ന് മാഞ്ചി ആരോപിച്ചിരുന്നു. ബിഹാറിലെ ആറ് രാജ്യസഭാ സീറ്റുകളിൽ ഒരു സീറ്റെങ്കിലും ഹിന്ദുസ്ഥാൻ അവാം മോർച്ചക്ക് നൽകിയില്ലെങ്കിൽ വരാനിരിക്കുന്ന ലോകസഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിലിറങ്ങില്ലെന്നും മുന്നണിയെ പിന്തുണക്കില്ലെന്നും മാഞ്ചി പറഞ്ഞിരുന്നു.
മാർച്ച് 23നാണ് ബിഹാറിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. അരാരിയ ലോക്സഭ സീറ്റിലേക്കും രണ്ട് നിയമസഭ സീറ്റുകളിേലക്കുമുള്ള ഉപതെരഞ്ഞെടുപ്പുകൾ മാർച്ച് 11നാണ്. ബിഹാറിൽ ബി.ജെ.പിയുടെ വിജയമുറപ്പാക്കാൻ കഠിനമായി ശ്രമങ്ങൾ നടത്തിയിട്ടും അവഗണനയാണെന്നും മാഞ്ചി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.