Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 7:15 PM IST Updated On
date_range 29 Jan 2022 7:15 PM ISTഭർത്താവിനെ കൊന്ന കേസിൽ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്
text_fieldsbookmark_border
ജംഷഡ്പൂർ: ഝാർഖണ്ഡിലെ ഈസ്റ്റ് സിങ്ബം ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനുമടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. അഡീഷണൽ ജില്ല ജഡ്ജി രാജേന്ദ്ര കുമാർ സിൻഹയാണ് ശിക്ഷ വിധിച്ചത്.
ഓരോരുത്തർക്കും 7,000 രൂപ വീതം പിഴയും വിധിച്ചു. 2019 ജനുവരി 12ന് ടെൽകോയിൽ തപൻ ദാസ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ ഭാര്യ ശ്വേതാ ദാസ്, കാമുകൻ സുമിത് സിങ്, കൂട്ടാളി സോനു ലാൽ എന്നിവരെ ശിക്ഷിച്ചത്.
ഭർത്താവിനെ കൊലപ്പെടുത്തിയശേഷം മൂവരും ചേർന്ന് മൃതദേഹം റഫ്രിജറേറ്ററിൽ കയറ്റി ഓട്ടോയിൽ ബരാബങ്കിയിലെത്തിച്ച് കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

