Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാർഖണ്ഡിൽ...

ജാർഖണ്ഡിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, എട്ടുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
ജാർഖണ്ഡിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, എട്ടുപേർ കസ്റ്റഡിയിൽ
cancel

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) നടത്തിയ മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് എട്ടോളം സമരക്കാരെ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തെ വിവിധ സർക്കാർ നിയമന പരീക്ഷകളിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എ.ബി.വി.പിയുടെ പ്രതിഷേധ മാർച്ച്. ഡോ. ശ്യാമ പ്രസാദ് മുഖർജി യൂനിവേഴ്സിറ്റിയിൽനിന്ന് ആരംഭിച്ച മാർച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് 500 മീറ്റർ അകലെ സിദ്ധോ കാനോ പാർക്കിന് സമീപം പൊലീസ് തടയുകയായിരുന്നു. ഇതോടെയാണ് ഇരുവിഭാഗവും തമ്മിൽ തള്ളുതോളും ഏറ്റുമുട്ടലുമുണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രദീപ് ഷെഖാവത്, പശുപതിനാഥ് ഉപമന്യു, പ്രകാശ് തുത്തി എന്നിവരുൾപ്പെടെയുള്ള എ.ബി.വി.പി നേതാക്കളെ ലാൽപൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സമാധാനാന്തരീക്ഷം തകരാതിരിക്കാനാണ് പ്രതിഷേധക്കാരെ തടഞ്ഞതെന്ന് ഡി.എസ്.പി അജയ് ആര്യൻ വ്യക്തമാക്കി.

അതേസമയം, വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കസ്റ്റഡിയിലായ എ.ബി.വി.പി നേതാക്കൾ ആരോപിച്ചു. തങ്ങളുടെ പോരാട്ടം പോലീസിനോടല്ല, മറിച്ച് വിദ്യാർഥിവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന സർക്കാറിനോടാണെന്ന് അവർ വ്യക്തമാക്കി. 14ാം ജെ.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ ഉദ്യോഗാർഥികൾ നടത്തുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിട്ടിട്ടും ഭരണകൂടം വിഷയം പരിഗണിക്കാൻ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിയും പരീക്ഷാ റദ്ദാക്കലും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചത്.

സംസ്ഥാനത്ത് നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ആരംഭിച്ച പ്രക്ഷോഭം 15ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സർക്കാറും പ്രക്ഷോഭകരും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ പ്രതിസന്ധി തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student protestcustodyirregularitiesJharkhand govtRecruitment ExamABVP Rally
News Summary - Jharkhand protest: Clashes erupt outside the Chief Minister's residence; police and protesters confront each other
Next Story