Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ ആൾക്കൂട്ട...

ഝാർഖണ്ഡിൽ ആൾക്കൂട്ട കൊല

text_fields
bookmark_border
ഝാർഖണ്ഡിൽ ആൾക്കൂട്ട കൊല
cancel

മേദിനി നഗർ (ഝാർഖണ്ഡ്): മോഷ്ടാവാണെന്ന് ആരോപിച്ച് ഝാർഖണ്ഡിലെ പലാമു ജില്ലയിൽ 26 വയസ്സുള്ള യുവാവിെന ആൾക്കൂട്ടം അടിച്ചുകൊന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുണ്ട്. റാഞ്ചിയിൽ നിന്ന് 200 കി.മീറ്റർ അകലെ തിസിബാർ ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഭാവി വധുവിെൻറ വീട്ടിലേക്ക് പോയതായിരുന്നു യുവാവും ഒപ്പമുള്ളവരും. യുവതിയുടെ ബന്ധുവായ സ്ത്രീയാണ് വീട്ടിലെത്തിയവർ മോഷ്ടാക്കളാണെന്ന കിംവദന്തി പടർത്തിയത്. തുടർന്ന് ജനക്കൂട്ടം ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഇന്ദ്രജിത്ത് മഹത പറഞ്ഞു.

വിവരമറിഞ്ഞതിനെ തുടർന്ന് ഡെപ്യൂട്ടി എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് മൂന്നുപേരെയും മോചിപ്പിച്ചത്. ഇവർ ഇതേ ഗ്രാമത്തിലുള്ളവരാണ്. ജനക്കൂട്ടത്തിെൻറ എതിർപ്പ് മറികടക്കാൻ പൊലീസ് സംഘത്തിന് ആകാശത്തേക്ക് വെടിവെക്കേണ്ടിവന്നു. മൂന്നുപേരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ആറുപേരെ പിടികൂടിയിട്ടുണ്ട്. കുടുംബ വൈരാഗ്യമാണ് കിംവദന്തി പടർത്താനുള്ള കാരണമെന്ന് കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jharkandmob lynchingmalayalam news
News Summary - jharkhand mob lynching-india news
Next Story