സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് കുമാരസ്വാമിയും യെദിയൂരപ്പയും
text_fieldsബംഗളൂരു: അത്യന്തം നാടകീയ നീക്കങ്ങൾ കണ്ട കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഫോേട്ടാഫിനിഷ്. ആർക്കും കേവല ഭൂരിപക്ഷം തികക്കാനാവാതെപോയ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ്- ജെ.ഡി (എസ്) സഖ്യവും ബി.ജെ.പിയും അവകാശവാദമുന്നയിച്ച് രംഗത്തുവന്നതോടെ ഇനി ഗവർണറുടെ കളത്തിലാണ് പന്ത്. 224ൽ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന 222 ഇടത്തെ ഫലം വന്നപ്പോൾ 103 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 78 സീറ്റിൽ കോൺഗ്രസും 37 സീറ്റിൽ ജെ.ഡി-എസും മൂന്നു സീറ്റിൽ മറ്റുള്ളവരും വിജയിച്ചു.
വോട്ടുയന്ത്രത്തെക്കുറിച്ച് കോൺഗ്രസ് പരാതിപ്പെട്ടതിനാൽ ഹുബ്ബള്ളി-ധാർവാഡ് മണ്ഡലത്തിൽ ബി.ജെ.പി മുൻ മുഖ്യമന്ത്രികൂടിയായ ജഗദീഷ് ഷെട്ടാറിെൻറ ഫലം തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞുവെച്ചു. രണ്ടു മണ്ഡലങ്ങളിൽ വോെട്ടടുപ്പ് പിന്നീട് നടക്കും. കേവല ഭൂരിപക്ഷമായ 113 സീറ്റ് തികക്കാൻ തിരക്കിട്ട നീക്കത്തിലാണ് ബി.ജെ.പി. കോൺഗ്രസിലെ 10 ലിംഗായത്ത് എം.എൽ.എമാരെ വലയിലാക്കാൻ ബി.ജെ.പി കരുനീക്കിത്തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ്-ജെ.ഡി (എസ്) സഖ്യത്തിന് 115 എം.എൽ.എമാരുടെ പിന്തുണയുണ്ട്. അതേസമയം, കോൺഗ്രസിെൻറ പരാജയത്തെതുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണർക്ക് രാജിക്കത്ത് കൈമാറി.
ചൊവ്വാഴ്ച ൈവകീട്ട് രാജ്ഭവനിലെത്തി ഗവർണറെ കണ്ട ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നും നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ചത്തെ സമയം വേണമെന്നും ഗവർണർ വാജുഭായി വാലയോട് അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പി ഭരണത്തിലേറാതിരിക്കാൻ ജെ.ഡി-എസുമായി ഏതുവിധ നീക്കുപോക്കിനും തയാറായ കോൺഗ്രസ് അപ്രതീക്ഷിത സഖ്യം രൂപപ്പെടുത്തിയത് ബി.ജെ.പിയെ ഞെട്ടിച്ചു.
സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുയർത്തി ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയും ഗവർണറെ കണ്ടു. എന്നാൽ, ഇരു കൂട്ടർക്കും ഗവർണർ മറുപടി നൽകിയിട്ടില്ല.
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിെൻറ ഫലപ്രഖ്യാപനത്തിെൻറ തുടക്കം കോൺഗ്രസിെൻറ ലീഡോടെയായിരുന്നെങ്കിലും പിന്നീട് ബി.ജെ.പിയുടെ കുതിപ്പായിരുന്നു. ബി.ജെ.പി 120 സീറ്റിൽ വരെ ലീഡ് നേടിയതോടെ നേതാക്കളും പ്രവർത്തകരും വിജയമുറപ്പിച്ച് ആഹ്ലാദം തുടങ്ങി. എന്നാൽ, വൈകീേട്ടാടെ ചിത്രം മാറി. ബി.ജെ.പി 103 ലേക്ക് ചുരുങ്ങിയതോടെ ജെ.ഡി-എസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് കൂടെനിർത്താനായിരുന്നു കോൺഗ്രസിെൻറ ശ്രമം.
തൂക്കുസഭ മുന്നിൽക്കണ്ട് ജെ.ഡി-എസുമായി ചർച്ചക്ക് കോൺഗ്രസ് ഹൈകമാൻഡ് നിയോഗിച്ച അശോക് െഗഹ്ലോട്ടും ഗുലാം നബി ആസാദും ചൊവ്വാഴ്ച രാവിലെതന്നെ എച്ച്.ഡി. ദേവഗൗഡയെ കണ്ടിരുന്നു. ഫലം പുറത്തുവന്നശേഷം മറുപടി പറയാമെന്നായിരുന്നു ഗൗഡയുടെ നിലപാട്.
ഇരുപാർട്ടിയും തമ്മിലെ ധാരണ പ്രകാരം, മുഖ്യമന്ത്രി സ്ഥാനം ജെ.ഡി-എസിനും ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനുമാണ്. സഖ്യം ഭരണത്തിലേറിയാൽ ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയാവും മുഖ്യമന്ത്രി. കോൺഗ്രസിന് 20ഉം ജെ.ഡി-എസിന് 14ഉം മന്ത്രിസ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.