രാഹുൽ-ദേവഗൗഡ ചർച്ചയിലും സീറ്റ് വിഭജനം തീരുമാനമായില്ല
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ്-ദൾ സഖ്യത്തിലെ സീറ്റ് വിഭജ നം കീറാമുട്ടിയായി തുടരുന്നു. ബുധനാഴ്ച ജെ.ഡി.എസിെൻറയും കോൺഗ്രസിെൻറയും ദേശീയ അധ ്യക്ഷന്മാർ ഡൽഹിയിൽ ചർച്ച നടത്തിയെങ്കിലും അന്തിമധാരണയിലെത്താൻ കഴിഞ്ഞില്ല.
ന േരേത്ത കർണാടകയിൽ രണ്ടു ഘട്ടങ്ങളിലായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലും സീറ്റ് വിഭജനത്തിെൻറ കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഇതേതുടർന്നാണ് എച്ച്.ഡി. ദേവഗൗഡ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. തെക്കൻ കർണാടകയിലെ ലോക്സഭ സീറ്റുകളും കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളും ജെ.ഡി.എസ് ആവശ്യപ്പെട്ടതോടെയാണ് രണ്ടുമണിക്കൂർ നീണ്ട സീറ്റ് വിഭജന ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.
ഡൽഹിയിലെ ദേവഗൗഡയുടെ വസതിയിൽ വെച്ചാണ് ചർച്ച നടന്നത്. ജെ.ഡി.എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി, എ.ഐ.സി.സി പ്രസിഡൻറ് കെ.സി. വേണുഗോപാൽ എന്നിവരും സംബന്ധിച്ചു. കർണാടകയിലെ 28 ലോക്സഭ സീറ്റിൽ കുറഞ്ഞത് പത്തു സീറ്റെങ്കിലും നൽകണമെന്നാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടത്.
ആദ്യം 12 സീറ്റാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടിരുന്നതെന്നും പിന്നീട്, പത്തു സീറ്റെങ്കിലും നൽകണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും ദേവഗൗഡ പറഞ്ഞു. 18 സീറ്റിൽ കോൺഗ്രസും ബാക്കി സീറ്റിൽ ജെ.ഡി.എസും മത്സരിക്കും. ഏതൊക്കെ സീറ്റിൽ മത്സരിക്കണമെന്നത് ചർച്ച നടത്തി മാർച്ച് പത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
