ജയനഗറിൽ കോൺഗ്രസിന് ജെ.ഡി.എസ് പിന്തുണ
text_fieldsബംഗളൂരു: ജയനഗർ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കാൻ ജനതാദൾ-എസ് തീരുമാനം. തിങ്കളാഴ്ച നടക്കുന്ന േവാെട്ടടുപ്പിൽനിന്ന് തങ്ങളുടെ സ്ഥാനാർഥി കാലെഗൗഡയെ പിൻവലിക്കുന്നതായും കോൺഗ്രസിന് പൂർണ പിന്തുണ നൽകുമെന്നും ജെ.ഡി.എസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രസ്താവനയിൽ അറിയിച്ചു. പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർഥിയും രണ്ടുതവണ എം.എൽ.എയുമായിരുന്ന ബി.എൻ. വിജയകുമാർ പ്രചാരണത്തിനിടെ മേയ് നാലിന് മരണപ്പെട്ടതിനെ തുടർന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജൂൺ 11ലേക്ക് മാറ്റിയത്. വിജയകുമാറിെൻറ സഹോദരൻ ബി.എൻ. പ്രഹ്ലാദാണ് ബി.ജെ.പി സ്ഥാനാർഥി. 10,000ത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് വോെട്ടടുപ്പ് മാറ്റിവെച്ച ആർ.ആർ നഗറിൽ മേയ് 28ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മുനിരത്ന വിജയിച്ചിരുന്നു.
രണ്ടു സീറ്റിൽ വിജയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി രാജിവെച്ച രാമനഗര സീറ്റിലും കോൺഗ്രസ് എം.എൽ.എ സിദ്ധു ഭീമപ്പ ന്യാമഗൗഡ വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് ജമഖണ്ഡിയിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്്്. ഇൗ മണ്ഡലങ്ങളിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം സംബന്ധിച്ച് തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.