ജയന്ത് ചൗധരി ആർ.എൽ.ഡി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) ദേശീയ പ്രസിഡൻറായി ജയന്ത് ചൗധരിയെ തെരഞ്ഞെടുത്തു. ആർ.എൽ.ഡി പ്രസിഡൻറായിരുന്ന പിതാവ് അജിത് സിങ് മേയ് ആറിന് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് 42കാരനായ ജയന്ത് ചൗധരിയെ തെരഞ്ഞെടുത്തത്. ഓൺലൈനിൽ കൂടിയ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടിവിലാണ് തീരുമാനം.
മുൻ ലോക്സഭാംഗം കൂടിയായ ജയന്ത് ഡൽഹി സർവകലാശാലയിൽനിന്നും ബിരുദം നേടിയ ശേഷം ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽനിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
സെലക്ഷൻ കമ്മിറ്റിയിൽ വിയോജിച്ച് ചൗധരി
ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട പേഴ്സനൽകാര്യ മന്ത്രാലയ നടപടികൾ ഉന്നതതല യോഗത്തിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻെറ സഭാനേതാവ് അധിർ രഞ്ജൻ ചൗധരി ചോദ്യം ചെയ്തു.
ഏതാനും പേരുകൾ മാത്രം തെരഞ്ഞെടുത്ത് സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പേഴ്സനൽകാര്യ മന്ത്രാലയം വെക്കുന്നതിന് നിയമപരമായ ഒരു പിൻബലവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിനു കീഴിൽ വരുന്ന പേഴ്സനൽകാര്യ മന്ത്രാലയം, സ്വതന്ത്രമായി പ്രവർത്തിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ ഉദ്ദേശ്യംതന്നെ ബോധപൂർവം അട്ടിമറിക്കുകയാണ്. 109 ഐ.പി.എസ് ഉദ്യോഗസ്ഥരിൽനിന്ന് അവസാന നേരത്ത് 16 പേരുകൾ മാത്രം പേഴ്സനൽകാര്യ മന്ത്രാലയം മുന്നോട്ടു വെക്കുന്നതിൻെറ അടിസ്ഥാനമെന്താണ്? ചൗധരി ചോദിച്ചു. സുതാര്യമായി നടത്താൻ പാകത്തിൽ സെലക്ഷൻ കമ്മിറ്റി യോഗം മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.