അയോഗ്യരാക്കപ്പെട്ട മൂന്ന് എം.എൽ.എമാരെ ജെ.ഡി.എസ് പുറത്താക്കി
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ മൂ ന്നു പേരെ ജനതാദൾ സെക്കുലർ പുറത്താക്കി. നേരത്തെ, കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയ എം.എൽ.എമാരായ കെ. ഗോപാലയ്യ (മഹാലക്ഷ്മി ലേഒൗട്ട്), എ.എച്ച്. വിശ്വനാഥ് (ഹുൻസൂർ), നാരായണ ഗൗഡ (കെ.ആർ പേട്ട്) എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
സഖ്യ സർക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ 17 വിമതരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കപ്പെട്ടവർക്ക് 15ാം നിയമസഭയുടെ കാലാവധി (2023 മേയ് 23) പൂർത്തിയാകുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
കർണാടകയിൽ യെദിയൂരപ്പ നയിക്കുന്ന ബി.ജെ.പി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടിയിരുന്നു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് പാസായത്. 106 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 99.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.