ഇൻറലിജൻസ് മുന്നറിയിപ്പ് അവഗണിച്ചു; സുരക്ഷാ വീഴ്ചയുണ്ടായി -കശ്മീർ ഗവർണർ
text_fieldsന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ് സുരക്ഷാസേന വേണ്ടത് ര ഗൗരവത്തിലെടുത്തില്ലെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക്. പുൽവാമയിലെ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തി െൻറ പരാജയമല്ല. ആക്രമണ സാധ്യതയെ കുറിച്ച് ഇൻറലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതിന് വേണ്ട ഗൗരവം സ ുരക്ഷാസേന നൽകിയില്ല. തീവ്രവാദികൾക്ക് പരിശോധനകൾ കൂടാതെ അത്ര വലിയ വാഹനം കൊണ്ടു വരാൻ സാധിച്ചുവെങ്കിൽ അത് നമ്മുടെ ഭാഗത്തു നിന്നുള്ള പരാജയമാണ്- ഗവർണർ പറഞ്ഞു.
ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക് ശക്തമായ മറുപടി നൽകും. ഇൗ സംഭവത്തിനു പിറകിലുള്ള ആരെയും വെറുതെ വിടില്ല. സംസ്ഥാനത്തു നിന്ന് എല്ലാ തരത്തിലുമുള്ള തീവ്രവാദം തുടച്ചു നീക്കുമെന്നും ഗവർണർ വ്യക്തമാക്കി.
തീവ്രവാദികൾക്കെതിരെ സർക്കാർ നേടിയ വിജയങ്ങൾ ഭീകരരെ നിരാശരാക്കി. അതാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. അഫ്ഗാനിസ്താനിലും മറ്റും നടത്തുന്ന തീവ്രവാദി ആക്രമണങ്ങളുടെ അതേ സ്വഭാവത്തിലുള്ള ആക്രമണമാണ് ഇവിടെയും നടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കശ്മീരിൽ നിന്ന് ഒരാൾ പോലും തീവ്രവാദത്തിലേക്ക് തിരിഞ്ഞിട്ടില്ല. നാട്ടുകാർ സൈനികർക്കെതിരെ നടത്താറുണ്ടായിരുന്ന കല്ലേറും അവസാനിച്ചിരുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇൗ സഭവം തീവ്രവാദികളെ പിന്തുണക്കുന്ന തരത്തിൽ സംസാരിക്കുന്ന, കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്കാരത്തിൽ പെങ്കടുക്കുകയും അവരുടെ വീടുകളിൽ പോകുകയും ചെയ്യുന്നവരുടെ കണ്ണു തുറപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ മാസം കൊല്ലപ്പെട്ട തീവ്രവാദിയുടെ സൗത് കശ്മീരിലെ വീട് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി സന്ദർശിച്ച സംഭവം ഉദ്ദേശിച്ചാണ് ഗവർണർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
2500 ഒാളം സി.ആർ.പി.എഫ് ജവാൻമാരെ വഹിച്ച് വരുന്ന 78 വാഹനങ്ങളടങ്ങിയ വ്യൂഹത്തിന് നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. 350 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച മഹീന്ദ്ര സ്കോർപിയോ സൈനികരുടെ വാഹന വ്യൂഹത്തിൽ ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ 39 സൈനികർ മരിച്ചുവെന്നാണ് ഒൗദ്യോഗിക റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം വൻ സുരക്ഷാ വീഴ്ചയാണെന്ന് അധികൃതർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.