കൊങ്കൺമേഖലയിൽ 1.10 കോടിയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ജംഇയ്യത്ത് ഉലമായേ ഹിന്ദ്
text_fieldsന്യൂഡൽഹി: പ്രളയം കെടുതി വിതച്ച മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ 1.10 കോടി രൂപയുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് അംഗീകാരം നൽകി. ഡൽഹി വംശീയാക്രമണത്തിൽ പ്രതിയാക്കപ്പെട്ട നിരപരാധികളായ 137 മുസ്ലിം യുവാക്കളുടെ കേസുകൾ ജംഇയ്യത്ത് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അസമിലെ മുസ്ലിം വാസ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനെതിെര സുപ്രീംകോടതിയിൽ പോകും. ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് അധ്യക്ഷൻ മൗലാന അർശദ് മദനി ഡൽഹിയിൽ ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ അറിയിച്ചതാണിക്കാര്യം.
ആൾക്കൂട്ട ആക്രമണം വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ മദനി ഇത്തരം സംഭവങ്ങളിൽ സർക്കാർ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്ന് കുറ്റെപ്പടുത്തി. മുസ്ലിം പെൺകുട്ടികളിൽ മതപരിത്യാഗം വർധിക്കുകയാണ്. ഇതിനു ബോധപൂർവമായ ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നുണ്ട്. ഇതിനു തടയിടാൻ മക്കളെ എന്തുവിലകൊടുത്തും ഉന്നത വിദ്യാഭ്യാസം ചെയ്യിക്കാൻ മുസ്ലിം സമുദായം തയാറാകണം.
മതപരമായ സ്വത്വത്തോടുകൂടി മുസ്ലിം പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന കൂടുതൽ സ്ഥാപനങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. സമുദായത്തിൽ സ്വാധീനവും സമ്പത്തുമുള്ളവർ അതിനു മുന്നിട്ടിറങ്ങണം.
രാജ്യവ്യാപകമായി മുസ്ലിംകൾ നേരിടുന്ന മതപരവും പ്രത്യയശാസ്ത്രപരവുമായ എതിർപ്പുകളെ ആയുധം കൊണ്ടല്ല ഉന്നത വിദ്യാഭ്യാസം കൊണ്ടേ നേരിടാൻ കഴിയൂ. എന്നാൽ സ്വതന്ത്ര ഇന്ത്യയിലെ മാറി വന്ന സർക്കാറുകളെല്ലാം മുസ്ലിംകളെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് അകറ്റി നിർത്തുന്ന നയമാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.