ജാമിഅ വിദ്യാർഥികളെ കാമ്പസിൽ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് VIDEO
text_fieldsന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് നടന്ന പ്രതിഷേധത്തിനിടെ ജാമ ിഅ മില്ലിയ്യ സർവകലാശാലയിൽ അതിക്രമിച്ചു കയറി വിദ്യാർഥികൾക്കു നേരെ പൊലീസ് നടത ്തിയ തേർവാഴ്ചയുടെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കാമ്പസിനകത്തെ ഒന്നാംനിലയി ൽ എം.എ, എം.ഫിൽ വിഭാഗത്തിലെ ഓൾഡ് റീഡിങ് റൂമിൽ കടന്ന് പൊലീസ് വിദ്യാർഥികളെ ക്രൂരമാ യി തല്ലിച്ചതക്കുന്നതിെൻറ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മുഖം മറച്ചെത്തിയ ഡൽഹി പ ൊലീസും അർധ സൈനികരും വിദ്യാർഥികളെ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുന്നതാണ് ദൃശ്യത്തിൽ. പുസ്തകം ഉയർത്തി മർദനം തടഞ്ഞവരെയും ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെയും പൊലീസ് പിന്തുടർന്ന് മർദിക്കുന്നുണ്ട്. പൊലീസ് അതിക്രമത്തിൽ ലൈബ്രറിയിലുണ്ടായിരുന്ന വിദ്യാർഥിയുടെ ഇടതു കണ്ണിെൻറ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ലൈബ്രറിയിലുണ്ടായിരുന്ന ആറു വിദ്യാർഥികളെ അബോധാവസ്ഥയിൽ ഒരു ദിവസം കഴിഞ്ഞാണ് കണ്ടെത്തിയത്. എന്നാൽ, പൊലീസ് ഇതിനു ബദൽ വിഡിയോയുമായി രംഗത്തുവന്നു. അക്രമത്തിൽ പെങ്കടുത്ത വിദ്യാർഥികൾ ലൈബ്രറിയിൽ പ്രവേശിച്ചതായി വ്യക്തമാക്കുന്ന വിഡിയോ ആണ് പൊലീസ് പുറത്തുവിട്ടത്.
അതേസമയം, പുറത്തുവന്ന രണ്ടുവിഡിയോയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ജാമിഅ സർവകലാശാല വാർത്തക്കുറിപ്പ് ഇറക്കി.
പൊലീസ് ക്രൂരതയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് േകാൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ലൈബ്രറിയില് കയറി ആരെയും അടിച്ചിട്ടില്ലെന്ന നുണപ്രചാരണമാണ് ആഭ്യന്തരമന്ത്രിയും ഡൽഹി പൊലീസും നേരത്തേ നടത്തിയിരുന്നതെന്നും ഇതു തെറ്റെന്ന് തെളിയിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളെന്നും പ്രിയങ്ക ട്വീറ്റുചെയ്തു.
ദൃശ്യങ്ങൾ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ തയാറായില്ലെങ്കിൽ സർക്കാറിെൻറ ലക്ഷ്യം രാജ്യത്തിനുമുന്നിൽ തുറന്നുകാട്ടപ്പെടുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി മനഃസാക്ഷിക്കു വിരുദ്ധവും അംഗീകരിക്കാനാവാത്തതുമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഡിസംബർ 15നാണ് സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ജാമിഅ യൂനിവേഴ്സിറ്റിയിൽ സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ പൊലീസ് യൂനിവേഴ്സിറ്റിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിെൻറ കൂടുതൽ വിവരങ്ങളാണ് ജാമിഅ കോ.ഓർഡിനേഷൻ കമ്മിറ്റി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.