ഡൽഹി കലാപം: ജാമിഅ മില്ലിയയിലെ ഗവേഷക വിദ്യാർഥി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപക്കേസിൽ ജാമിഅ മില ്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി അറസ്റ്റിൽ. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ യുവജന വിഭാഗം ഡൽഹി അധ്യക്ഷനായ മീരാൻ ഹൈദർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്.
ഫെബ്രുവരി അവസാന വാരത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 54 പേർ മരിക്കുകുയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കു നേരെ സംഘടിത ആക്രമണം നടത്തുകയായിരുന്നു. കലാപം നടത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് മീരാൻ ഹൈദറിനെ പൊലീസ് അറസ്റ്റു ചെയ്തത്.
ഉത്തർപ്രദേശിൽ നിന്ന് ഗുണ്ടകളെ സംഘടിപ്പിക്കാനും അക്രമം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങൾ അറിയിക്കാനും മീരാൻ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചുവെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. സമാധാനവും സാഹോദര്യവും പുലരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിട്ടും ചില മേഖലകളിൽ അക്രമം നടത്തിയെന്നും പൊലീസ് പറയുന്നു.
കലാപവും ഐ.ബി ഉദ്യോഗസ്ഥരെ കൊലപാതകവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവായിരുന്ന താഹിർ ഹുസൈൻെറ സഹോദരൻ ഉൾപ്പെടെ ഏഴു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.