ജാമിഅയിലെ പൊലീസ് അതിക്രമം: പരിക്കേറ്റ വിദ്യാർഥി കോടതിയിൽ
text_fieldsന്യൂഡൽഹി: കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യ പ്പെട്ട് ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർഥ ി ഡൽഹി ഹൈകോടതിയിൽ. പൊലീസ് അതിക്രമത്തിൽ ഒരു കണ്ണിെൻറ കാഴ്ചനഷ്ടപ്പെട്ട മിൻഹാ ജുദ്ദീനാണ് കോടതിയെ സമീപിച്ചത്.
പരിക്കിന് തെൻറ യോഗ്യതക്ക് അനുസൃതമായ നഷ്ടപരിഹാരവും അക്രമം നടത്തിയ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെൻറ അടുത്ത കണ്ണിെൻറ കാഴ്ച തിരിച്ചുകിട്ടാൻ ചികിത്സയിലാണ് മിൻഹാജുദ്ദീൻ. ചികിത്സെച്ചലവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നും സ്ഥിരം ജോലി ലഭ്യമാക്കണമെന്നും ഹരജിയിലുണ്ട്.
കഴിഞ്ഞ ഡിസംബറിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാർഥികളെയാണ് പൊലീസ് കാമ്പസിൽ കയറി നേരിട്ടത്. ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
പരീക്ഷ ബഹിഷ്കരിച്ച് അലീഗഢ് വിദ്യാർഥികൾ
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് പരീക്ഷ നടത്താനാവാതെ അലീഗഡ് മുസ്ലിം സർവകലാശാല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമത്തിന് അനുമതി നൽകിയ വൈസ് ചാൻസലർ താരീഖ് മൻസൂർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിെൻറ ഭാഗമായാണ് ഭൂരിഭാഗം വിദ്യാർഥികളും പരീക്ഷ ബഹിഷ്കരിക്കുന്നത്.
പരീക്ഷ നടത്താൻ തയാറായ വിവിധ കോളജുകൾ സമരക്കാർ പൂട്ടിയിട്ടു. ആരെയും അകത്തേക്ക് കയറാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസത്തെ പരീക്ഷകൾ സർവകലാശാല റദ്ദാക്കി. 10,000ത്തോളം വിദ്യാർഥികളാണ് പരീക്ഷ ബഹിഷ്കരിച്ചത്. ലോ, എൻജിനീയറിങ് സ്ഥാപനങ്ങളാണ് പരീക്ഷ നടത്താൻ തയാറായി രംഗത്തുവന്നത്. എന്നാൽ, വിദ്യാർഥികൾ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ എല്ലാ വഴികളും തടസ്സപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.