Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ പൊലീസ്...

ജാമിഅ പൊലീസ് അതിക്രമം; ഡൽഹി ന്യൂനപക്ഷ കമീഷനും പൊലീസും നേർക്കുനേർ

text_fields
bookmark_border
ജാമിഅ പൊലീസ് അതിക്രമം; ഡൽഹി ന്യൂനപക്ഷ കമീഷനും പൊലീസും നേർക്കുനേർ
cancel

ന്യൂഡൽഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ പൊലീസ് അതിക്രമങ്ങളിൽ സുപ്രീംകോടതി ഇടപെടണെമന്ന് ആവശ്യപ്പെട്ട ഡൽഹി ന്യൂനപക്ഷ കമീഷെൻറ അഭിഭാഷകൻ മഹ്മൂദ് പ്രാചയും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതിയിൽ പരസ്യമായി ഏറ്റുമുട്ടി. ഒരാൾപോലും അറസ്റ്റിലായില്ലെന്ന് തുഷാർ േമത്ത സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചപ്പോൾ മേത്ത പറഞ്ഞ നുണ പിന്നീട് നിഷേധിക്കാതിരിക്കാൻ ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുകയും സുപ്രീംകോടതി രേഖപ്പെടുത്തുകയും ചെയ്തു.

ടെലിവിഷൻ ചർച്ചയിൽ പെങ്കടുക്കുന്നതു പോലെയല്ല, സുപ്രീംകോടതിയിൽ സംസാരിക്കേണ്ടതെന്ന് മേത്ത, പ്രാചയോട് പറഞ്ഞപ്പോൾ താങ്കളാണ് അത് ഒാർക്കേണ്ടതെന്ന് പ്രാച തിരിച്ചടിച്ചു. രണ്ടുപേരും ഏറ്റുമുട്ടുന്നത് നോക്കിയിരുന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തുഷാർ മേത്തക്കെതിരെ പ്രാച ഉന്നയിച്ച പരാതി തള്ളാനും കൊള്ളാനും കഴിയാതെ നിസ്സഹായനായി. ജാമിഅ, അലീഗഢ് വിദ്യാർഥികൾക്കുവേണ്ടി ഹാജരായ ഇന്ദിര െജയ്സിങ്ങും കോളിൻ ഗോൺസാൽവസും കൂടാതെ മഹ്മൂദ് പ്രാചയും കാമ്പസിൽ പൊലീസ് കാണിച്ച അതിക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതിന് പിന്നിലുള്ള പൊലീസ് പങ്കും ഉന്നയിക്കാൻ ശ്രമിച്ചപ്പോെഴാക്കെയും കേസിെൻറ വസ്തുതകളിലേക്ക് കടക്കരുതെന്നും അത് വിചാരണ കോടതിയിലാണ് വേണ്ടതെന്നും പറഞ്ഞ് ചീഫ് ജസ്റ്റിസ് നിരന്തരം തടസ്സപ്പെടുത്തിയിരുന്നു.

അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന കോളിൻ ഗോൺസാൽവസിെൻറ ആവശ്യംപോലും അംഗീകരിച്ചില്ല. സുപ്രീംകോടതി എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് എല്ലാവരുടെ വാദവും ചീഫ് ജസ്റ്റിസ് തടഞ്ഞു. എന്നാൽ, വിദ്യാർഥികൾക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളുന്നയിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അതിന് തെളിവായി വിഡിയോയും ചിത്രങ്ങളും പൊലീസ് കൈമാറിയെന്ന് പറഞ്ഞപ്പോൾ പ്രാച തടസ്സപ്പെടുത്തി. വസ്തുത പറയരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ടെന്നും താങ്കൾ മാത്രം പറയരുതെന്നും പ്രാച ഒാർമിപ്പിച്ചു.

അപ്പോഴാണ് സുപ്രീംകോടതി ടെലിവിഷൻ ചർച്ചയല്ലെന്ന് മേത്ത പ്രാചയോട് പറഞ്ഞത്. അത് താങ്കൾക്കാണ് ബാധകമെന്നും ഇത്തരം ഭാഷ സുപ്രീംകോടതിയിൽ സംസാരിക്കരുതെന്നും പ്രാച തിരിച്ചടിച്ചു. താങ്കൾ പറഞ്ഞ കാര്യമല്ലേ ഞാൻ പറഞ്ഞതെന്ന് പ്രാച കോടതിയോട് ചോദിച്ചപ്പോൾ ചീഫ് ജസ്റ്റിസും ഒന്നും പറയാനാകാതെ കുഴങ്ങി. ഹരജിക്കാരെ കാര്യങ്ങൾ പറയാൻ അനുവദിക്കാതെ സർക്കാർ വാദങ്ങൾ മാത്രം കോടതിയിൽ വെക്കാനുള്ള നീക്കമാണ് ഇതിലൂടെ തടഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActJamia Millia Police Attacksupreme court
News Summary - Jamia Millia Police Attack in Supreme Court -India News
Next Story