ജാമിഅ വെടിവെപ്പ്: പ്രതി 14 ദിവസത്തെ കരുതൽ തടങ്കലിൽ
text_fieldsന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ സമാധി സ്ഥലത്തേ ക്ക് ലോങ് മാർച്ച് നടത്തിയ ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾക്കു നേരെ വെട ിവെച്ച രാംഭക്ത് ഗോപാലിനെ 14 ദിവസത്തെ കരുതൽ തടങ്കലിൽ വിട്ടു. വെള്ളിയാഴ്ച ഡൽഹി ജ ുവൈനൽ ജസ്റ്റിസ് ബോർഡാണ് തടങ്കലിൽ വിട്ടത്. ഉത്തർപ്രദേശ് ഗൗതം ബുദ്ധ നഗർ ജേവർ സ്വദേശിയായ 17 കാരൻ സ്വകാര്യ സ്ഥാപനത്തിൽ പ്ലസ് ടു വിദ്യാർഥിയാണ്.
വെടിവെച്ച സംഭവത്തിൽ പ്രതിക്ക് കുറ്റബോധമില്ലെന്നും സമൂഹമാധ്യമങ്ങളിൽ വരുന്ന വിഡിയോ ദൃശ്യങ്ങൾ ഇയാളെ സ്വാധീനിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്ന ശാഹീൻബാഗിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിരുന്നു ശ്രമിച്ചത്. ജാമിഅ വിദ്യാർഥികളുടെ പ്രതിഷേധം കണ്ട് ശാഹീൻ ബാഗ് ആണെന്നു തെറ്റിദ്ധരിച്ചുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം, അക്രമിയുടെ വെടിയേറ്റ് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാമിഅ സർവകലാശാല വിദ്യാർഥിയും കശ്മീരി സ്വദേശിയുമായ ശദാബ് നജർ വെള്ളിയാഴ്ച ആശുപത്രി വിട്ടു.
ആക്രമണത്തിന് പ്രേരിപ്പിച്ചതിന് കേന്ദ്രമന്ത്രി അനുരാഗ് ഠാകുറിനെതിരെ ജെ.എൻ.യു വിദ്യാർഥി കൗൺസിലർ വിഷ്ണു പ്രസാദ് ഡൽഹി പൊലീസിൽ പരാതി നൽകി. പ്രതിഷേധക്കാർക്കു നേെര വെടിവെക്കാൻ അക്രമിക്ക് പണം നൽകിയത് ആരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.
അതിനിടെ, രാജ്ഘട്ട് ലോങ് മാർച്ചിൽ പങ്കെടുത്തവരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി ആരംഭിച്ച ഡൽഹി പൊലീസിെൻറ പഴയ ആസ്ഥാനത്തിനുമുന്നിലെ പ്രതിഷേധം രാവിലെ വരെ തുടർന്നു. െവള്ളിയാഴ്ച രാവിലെ വൻ െപാലീസ് സന്നാഹം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.