Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്മീർ...

ജമ്മു-കശ്മീർ ജമാഅത്ത് നിരോധനം: ഒാഫിസുകളും വീടുകളും മുദ്രവെച്ചു

text_fields
bookmark_border
ജമ്മു-കശ്മീർ ജമാഅത്ത് നിരോധനം: ഒാഫിസുകളും വീടുകളും മുദ്രവെച്ചു
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ ഒാഫിസുകളും പ്രവർത്തകരുടെ വീടുകളും അടച്ചുപൂട്ടി മുദ്രവെച്ചു. കേന്ദ്ര സർക്കാർ നിരോധനത്തിെൻറ പശ്ചാത്തലത്തിൽ ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും സ്വത്തും മുദ്രവെക്കണമെന്ന് വിവിധ മജിസ്ട്രേറ്റുമാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് വർഷത്തേക്ക് സംഘടനക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് 200ലധികം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ഭീകരഗ്രുപ്പുകളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ജമ്മു-കശ്മീരിലെ വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണക്കുന്നുവെന്നും ആരോപിച്ചാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിച്ചത്. ജമ്മു-കശ്മീരിലെ രണ്ട് മുഖ്യരാഷ്ട്രീയ പാർട്ടികളായ പീപ്ൾസ് െഡമോക്രാറ്റിക് പാർട്ടിയും നാഷനൽ കോൺഫറൻസും നിരോധനത്തിനെതിരെ രംഗത്തുവന്നു.

തെറ്റിദ്ധാരണകൾ പരത്തി അന്തരീക്ഷം വഷളാക്കാൻ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾക്ക് പൂർണ സ്വാതന്ത്ര്യം സർക്കാർ നൽകുേമ്പാഴാണ് കശ്മീരികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയെ നിരോധിച്ചിരിക്കുന്നതെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.

എതിരായ രാഷ്ട്രീയ ചിന്താഗതികൾക്കും ഇടം നൽകുകയാണ് ജനാധിപത്യം. ജമ്മു-കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്ര സർക്കാർ പേശീബലം ഉപയോഗിച്ച് നേരിടുന്നതിെൻറ മറ്റൊരു ഉദാഹരണമാണിത്. ബി.ജെ.പി വിരുദ്ധനാണെങ്കിൽ ദേശവിരുദ്ധനാണെന്നാണോ കേന്ദ്രം പറയുന്നതെന്നും മഹ്ബൂബ ചോദിച്ചു. ജമ്മു-കശ്മീരിലെ അനുരഞ്ജന പ്രക്രിയക്ക് വിലങ്ങുതടിയാകുന്ന നിരോധനം എടുത്തുകളയണമെന്ന് നാഷനൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

നിരോധനത്തിലൂടെ കേന്ദ്ര സർക്കാറിന് ഒന്നും കിട്ടാനില്ലെന്നും എന്നാൽ സംഘടനക്ക് വിമത പരിവേഷത്തിെൻറ ആകർഷണീയത കിട്ടുമെന്നും സാഗർ തുടർന്നു.
നിരോധനവും നേതാക്കളുടെ അറസ്റ്റും കേന്ദ്ര സർക്കാറിെൻറ തെറ്റായതും ബുദ്ധിശൂന്യവുമായ നിലപാടാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ മൗലാന ജലാലുദ്ദീൻ ഉമരി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജമ്മു-കശ്മീർ ജമാഅത്ത് താഴ്വരയിൽ വിദ്യാഭ്യാസ, സാമൂഹിക സംസ്കരണ, ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirJamaat-e-IslamipropertiesSealed
News Summary - Jamaat-e-Islami Workers' Properties Sealed By Authorities In Kashmir- India news
Next Story