Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് ചികിത്സക്കായി...

കോവിഡ് ചികിത്സക്കായി പ്ലാസ്മ നൽകാമെന്ന് തബ്‌ലീഗ് പ്രവർത്തകർ

text_fields
bookmark_border
കോവിഡ് ചികിത്സക്കായി പ്ലാസ്മ നൽകാമെന്ന് തബ്‌ലീഗ് പ്രവർത്തകർ
cancel

ചെന്നൈ: കോവിഡ് ചികിത്സക്കായി പ്ലാസ്മ നൽകാമെന്ന് തമിഴ്‌നാട്ടിലെ തബ്ലീഗ് പ്രവർത്തകർ. ദല്‍ഹി നിസാമുദ്ദീ നിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കോവിഡ് ബാധിച്ച് രോഗം ഭേദമായ 42 പേരാണ് പ്ലാസ്മ ദാനത്തിന് തയ്യാറായ ി മുന്നോട്ടു വന്നത്.

കോവിഡിനെതിരെ പൊരുതാൻ കഴിയുന്ന ആൻറിബോഡികൾ രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയ ിൽ സ്വാഭാവികമായി ഉണ്ടായിട്ടുണ്ടാകും. ഇത് വേർതിരിച്ചെടുത്ത് ചികിത്സക്ക് ഉപയോഗിക്കുന്ന രീതി ഇപ്പോൾ പല രാ ജ്യങ്ങളും പരീക്ഷിക്കുന്നുണ്ട്. ഇതിനായി പ്ലാസ്മ ദാനം ചെയ്യാൻ ഒരുക്കമാണെന്ന് പറഞ്ഞാണ് തബ്ലീഗ് പ്രവർത്ത കർ രംഗത്തെത്തിയിരിക്കുന്നത്.

ചെന്നൈയിലെ ഇലക്ട്രിക് എഞ്ചിനീയർ സുൽത്താൻ ആണ് ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിൽ തിരിച്ചെത്തി കോവിഡ് ഭേദമായ തബ്ലീഗ് പ്രവർത്തകരെ ഒരുമിപ്പിച്ചത്. ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ സുൽത്താൻ പെങ്കടുത്തിരുന്നില്ല. എന്നാൽ, തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഉപയോഗപ്പെടുത്തി ചിലർ സമൂഹത്തിൽ പടർത്തിയ വിദ്വേഷം മറികടക്കുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. 

‘അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ’ ചെറുക്കുന്നതിനൊപ്പം രോഗാവസ്ഥയില്‍ കിടക്കുന്ന രോഗികളെ സഹായിക്കുക എന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്ലാസ്മാദാനത്തിന് സന്നദ്ധരായ തബ്ലീഗ് പ്രവർത്തകർ പറയുന്നു.

തിരുപ്പൂരിലെ ബിസിനസ്കാരനായ മുഹമ്മദ് അബ്ബാസ് (38) കഴിഞ്ഞ ദിവസമാണ് കോവിഡ് ഭേദമായി ഇ.എസ്.ഐ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ഉടനെ ഇദ്ദേഹം പ്ലാസ്മാ ദാനത്തിന് സന്നദ്ധമാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ‘ഡിസ്ചാര്‍ജായ ഉടന്‍ ഞാന്‍ പോയത് ജില്ലാ ഭരണാധികാരികളെ കാണാനാണ്. പ്ലാസ്മ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട്’ -മുഹമ്മദ് അബ്ബാസ് പറഞ്ഞു.

ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത ഉസ്മാന്‍ അലി പറയുന്നത് താനടക്കം 42 പേർ പ്ലാസ്മാ ദാനത്തിന് സന്നദ്ധരാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ്.

കോവിഡ് ഭേദമായ തബ്‌ലീഗ് പ്രവർത്തകർ പ്ലാസ്മാദാനം നടത്തണമെന്ന് തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാനാ മുഹമ്മദ് സഅദ് കാന്ധൽവി ആഹ്വാനം ചെയ്തിരുന്നു. ഇൗ ആഹ്വാനവുമായി ചൊവ്വാഴ്ച ഒരു കത്തും അദ്ദേഹം പുറത്ത്വിട്ടു.

ദല്‍ഹിയിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിെൻറ പശ്ചാത്തലത്തില്‍ മുസ്ലിം വിഭാഗത്തിനെതിരെ വലിയ തോതിൽ വിദ്വേഷ പ്രചരണം അരങ്ങേറിയിരുന്നു. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം വരെ പല സംസ്ഥാനങ്ങളിലും ഉണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsNizamuddinCoronaviruscorona outbreakTablighi JamaatTablighi Jamaat congregation
News Summary - Jamaat attendees who recovered from COVID want to donate plasma
Next Story