ജലന്ധർ ബിഷപ് ഹൗസിലേക്ക് ആർ.എം.പി മാർച്ച്
text_fieldsന്യൂഡൽഹി: ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്തുനിന്ന് നീക്കുക, കന്യാസ്ത്രീകളെ ഭീഷ ണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കു ക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജലന്ധർ ബിഷപ് ഹൗസിലേക്ക് മാർച്ച്. ദേശീയ വനിത ദിനമായ വെള്ളിയാഴ്ച റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി.ഐ)യുടെ മഹിള വിഭാഗമായ ജനവാദി സ്ത്രീ സഭയാണ് മാർച്ചും ജലന്ധറിൽ കൺവെൻഷനും നടത്തിയത്.
കന്യാസ്ത്രീക്ക് നീതി ലഭിക്കുംവരെ പഞ്ചാബിൽ സമരങ്ങൾ സംഘടിപ്പിക്കാനും ഇതേ ആവശ്യം ഉന്നയിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പഞ്ചാബ്, കേരള മുഖ്യമന്ത്രിമാർ, വത്തിക്കാൻ പ്രതിനിധി എന്നിവർക്ക് നിവേദനം നൽകാനും കൺവെൻഷനിൽ തീരുമാനിച്ചു. പ്രതിഷേധപരിപാടിയിൽ നൂറുകണക്കിന് സ്ത്രീകൾ പെങ്കടുത്തു. ജനവാദി സ്ത്രീസഭ ജനറൽ സെക്രട്ടറി നീലം ഖുമൻ അധ്യക്ഷത വഹിച്ചു. പ്രഫ. കുസുമം ജോസഫ് (വൈസ് ചെയർപേഴ്സൻ, സേവ് ഒൗർ സിസ്റ്റേഴ്സ്), സാമൂഹിക പ്രവർത്തകരായ അഡ്വ. അനില ജോർജ്, ലൈല റഷീദ്, ആർ.എം.പി കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് ഹരിഹരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.