ജയ്പൂർ സ്ഫോടനം: വധശിക്ഷക്ക് വിധിച്ചവരെ വെറുതെ വിട്ടതിനെതിരായ അപ്പീൽ ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: ജയ്പൂർ സ്ഫോടനക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട നാലു പ്രതികളുടെ ശിക്ഷ റദ്ദാക്കിയതിനെതിരായ ഹരജിയിൽ രാജസ്ഥാൻ ഹൈകോടതി ഈ മാസം 17ന് വാദം കേൾക്കും. 71 പേർ കൊല്ലപ്പെട്ട 2008ലെ സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നൽകിയ അപ്പീലിലാണ് വാദം കേൾക്കുക. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈകോടതി റദ്ദാക്കിയതിനെതിരെ രാജസ്ഥാൻ സർക്കാറും ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതിനൊപ്പമാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അപ്പീലിലും വാദം കേൾക്കുക. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ചില ബന്ധുക്കൾക്കുവേണ്ടി ഹാജരാകുന്നത്.
വളരെ മോശം അന്വേഷണമാണ് നടത്തിയതെന്ന് വിമർശിച്ചാണ് ഹൈകോടതി മാർച്ച് 29ന് വിചാരണക്കോടതി വിധി റദ്ദാക്കി പ്രതികളെ വെറുതെവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

