Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലു ജയിലിൽ നിന്ന്...

ലാലു ജയിലിൽ നിന്ന് ചരടുവലിക്കുന്നു; തങ്ങളുടെ എം.എൽ.എമാരെ റാഞ്ചുന്നുവെന്ന് ബി.ജെ.പി നേതാവ്

text_fields
bookmark_border
ലാലു ജയിലിൽ നിന്ന് ചരടുവലിക്കുന്നു; തങ്ങളുടെ എം.എൽ.എമാരെ റാഞ്ചുന്നുവെന്ന് ബി.ജെ.പി നേതാവ്
cancel

പട്‌ന: ബിഹാറിൽ തങ്ങളുടെ എം.എൽ.എമാരെ റാഞ്ചുന്നുവെന്ന പരാതിയുമായി മുതിർന്ന ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി. ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആർ.ജെ.ഡി നേതാവ്‌ ലാലുപ്രസാദ് യാദവ് ശ്രമിക്കുന്നുവെന്ന് ട്വിറ്ററിലൂടെയാണ് മുൻ ഉപമുഖ്യമന്ത്രിയായ സുശീൽ ആരോപണം ഉന്നയിച്ചത്. ലാലു എം.എൽ.എമാരെ വിളിച്ച ഓഡിയോ ടേപ്പും മൊബൈൽ നമ്പറും മാധ്യമങ്ങളെ ടാഗുചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിട്ടും ലാലു പുറംലോകവുമായി ബന്ധപ്പെട്ടു -അദ്ദേഹം ആരോപിച്ചു.

''ലാലു പ്രസാദ് യാദവ് റാഞ്ചിയിൽനിന്ന് എൻ.ഡി.എ എം.എൽ.എമാരെ വിളിച്ച് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നു'' -സുശീൽ കുമാർ മോദി ട്വീറ്റ് ചെയ്തു. ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ലാലുവാണ് ഫോണെടുത്തത്. ജയിലിലിരുന്ന് ഈ വൃത്തിക്കെട്ട കളി കളിക്കരുത്. നിങ്ങൾ ഈ തന്ത്രത്തിൽ വിജയിക്കില്ല -അദ്ദേഹത്തോട് പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് ലാലു ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

തടവിൽ കഴിഞ്ഞ ലാലു ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ്. മാസങ്ങളായി അദ്ദേഹം ഇവിടെ തുടരുകയാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 125 സീറ്റ് നേടിയാണ് എൻ.ഡി.എ അധികാരം നിലനിർത്തിയത്. 110 സീറ്റാണ് ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യം നേടിയത്. മറ്റുള്ളവർക്ക് എട്ട് സീറ്റുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDlalu praad yadavBJP
News Summary - ‘Jailed’ Lalu Yadav making phone calls to NDA MLAs, trying to poach them to topple Nitish govt: Sushil Modi
Next Story