ജംഗിപൂരിലേത് പരീക്ഷണമല്ല –എസ്.ക്യൂ.ആർ ഇല്യാസ്
text_fieldsതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് മാത്രമായി തെരഞ്ഞെടുത്ത മണ്ഡലമല്ല ജംഗിപൂർ എന്നും വ െൽഫെയർ പാർട്ടി ദീർഘകാല പരിപാടികളുടെ ഭാഗമായി ദത്തെടുത്ത പ്രദേശമാണെന്നും പാർട ്ടി അഖിലേന്ത്യ പ്രസിഡൻറ് എസ്.ക്യൂ.ആർ. ഇല്യാസ് ‘മാധ്യമ’ത്തോടു പറഞ്ഞു. അഭിജിത് മുഖ ർജി ഹാട്രിക് ജയത്തിന് എല്ലാ ശ്രമങ്ങളും നടത്തുന്ന മണ്ഡലത്തിൽ ശക്തമായ പ്രചാരണത് തിലാണ് ഇല്യാസ്.
മത്സരിക്കാൻ തീരുമാനിച്ചശേഷം കണ്ടെത്തിയ ഒരു മണ്ഡലമല്ല ജംഗിപൂർ . വെൽഫെയർ പാർട്ടിക്ക് നല്ല സ്വാധീനമുള്ള മണ്ഡലം എന്ന നിലയിൽ ഇവിടെ സ്ഥാനാർഥിയെ നി ർത്തണമെന്ന് നേരത്തേ തീരുമാനിച്ചതാണ്. 2012 ലോക്സഭ ഉപ തെരഞ്ഞെടുപ്പിൽ വെൽെഫയർ പാർട്ടിക്ക് സംഘടനാ സംവിധാനം ആകും മുമ്പ് 42,000 വോട്ട് ലഭിച്ചിരുന്നു. മണ്ഡലത്തിലും തുടർന്നും സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ഏതാനും വർഷങ്ങളായി ഏഴു നിയമസഭ മണ്ഡലങ്ങളിലും 12 ബ്ലോക്കിലും 84 പഞ്ചായത്തിലും പ്രവർത്തിച്ചു.
രാജ്യത്തെതന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു വികസനവും എത്താത്ത ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയാണ് ജംഗിപൂർ. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ദുർബലരായ മനുഷ്യർ. ഇൗ പിന്നാക്കാവസ്ഥക്കിടയിലും രാഷ്ട്രീയമായി അവർ പാർട്ടികൾക്ക് അടിമപ്പണി എടുക്കേണ്ടിവരുന്നു. കോൺഗ്രസിനും സി.പി.എമ്മിനും ബി.ജെ.പിക്കും ഇപ്പോൾ തൃണമൂലിനും കേവലം വോട്ടുബാങ്ക് മാത്രമായ സമൂഹം. ഏഴു പ്രാവശ്യം സി.പി.എമ്മിനെയും ഏഴു പ്രാവശ്യം കോൺഗ്രസിനെയും ഇവർ എം.പിമാരാക്കി പാർലമെൻറിലേക്ക് അയച്ചു.
ഒരു പ്രഫഷനൽ സ്ഥാപനമോ െമഡിക്കൽ, എൻജിനീയറിങ് സ്ഥാപനമോ അവർ കൊണ്ടുവന്നില്ല. ഏഴുലക്ഷത്തോളം ബീഡി തൊഴിലാളികളാണ് ഇൗ മണ്ഡലത്തിൽ. കുട്ടികളും സ്ത്രീകളും ഒക്കെ ഇതിലാണ്. 100 രൂപ മുതൽ 200 വരെയാണ് കൂലി. മിനിമം വേതനം 297 രൂപയായി സർക്കാർ നിശ്ചയിച്ചിട്ടും ഇതാണ് സാഹചര്യം. ബീഡിക്കമ്പനി മുതലാളിമാർ സർക്കാറുമായി ഒത്തുകളിക്കുകയാണ്. അതിനാൽ, കേവലം ഒരു തെരഞ്ഞെടുപ്പിനുള്ള ലോക്സഭ മണ്ഡലമല്ല വെൽഫെയർ പാർട്ടിക്ക് ജംഗിപൂർ. ദുർബലവിഭാഗത്തിെൻറ ശാക്തീകരണം ലക്ഷ്യമാക്കി ദീർഘകാല പദ്ധതികൾക്കായി ദത്തെടുത്ത മാതൃകാ മണ്ഡലമാണിത് - അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് ശേഷവും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക മേഖലകളിൽ ശാക്തീകരണത്തിനുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സർക്കാറിതര ഏജൻസികളുടെ സഹകരണത്തോടെ മൈക്രോ സംരംഭങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ബീഡിത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾ തുടങ്ങിയവയും പദ്ധതികളിലുണ്ട്. ചിലത് തുടങ്ങിക്കഴിഞ്ഞു.
പ്രദേശവാസികളെ രാഷ്ട്രീയമായി ശാക്തീകരിക്കാനുള്ള പരീക്ഷണമാണ് തെരെഞ്ഞടുപ്പ്. കോൺഗ്രസ് സ്ഥാനാർഥി അഭിജിത് മുഖർജിയാണ് പ്രധാന എതിർ സ്ഥാനാർഥി. കോൺഗ്രസ് പ്രവർത്തകർ തൃണമൂലിലേക്കും സി.പി.എം കേഡറുകൾ ബി.ജെ.പിയിലേക്കും പോയിക്കൊണ്ടിരിക്കുന്ന ബംഗാളിലെ മണ്ഡലങ്ങളിലൊന്നാണിത്. സി.പി.എമ്മിനെയും കോൺഗ്രസിനെയും ദുർബലപ്പെടുത്താൻ മമത ബാനർജി നടത്തുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങളിലൂടെയാണ് ഇന്ന് ബംഗാളിൽ ബി.ജെ.പി ശക്തിയാർജിച്ചുവരുന്നതെന്നും ഇത് മമതയും ബി.ജെ.പിയുമായുള്ള ഒത്തുകളിയാണെന്നും ഇല്യാസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.