Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എസ്.ആർ.ഒ ചാരക്കേസ്...

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലാചന: ജെയിൻ കമ്മിറ്റി റിപ്പോർട്ട് മാത്രം ആധാരമാക്കാനാവില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലാചന: ജെയിൻ കമ്മിറ്റി റിപ്പോർട്ട് മാത്രം ആധാരമാക്കാനാവില്ലെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ ജെയിെൻറ നേതൃത്വത്തിലുള്ള അന്വേഷണ റിപ്പോർട്ട് മാത്രം ആധാരമാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതിെൻറ മാത്രം അടിസ്ഥാനത്തിൽ ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കേസുമായി മുന്നോട്ടുപോകാനാകില്ലെന്നും  ജസ്റ്റിസുമാരായ എ.എം ഖൻവിൽകർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.

അഡ്വ. കാളീശ്വരം രാജും സിബി മാത്യുസിന് വേണ്ടി ഹാജരായ അഡ്വ. അമിത് ശർമയും അടക്കമുള്ള അഭിഭാഷകർ ജയിൻ കമ്മിറ്റി റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചില്ലെന്നും സി.ബി.ഐ റിപ്പോർട്ടിെൻറ പകർപ്പ് നൽകാതിരിക്കുന്നത് ജാമ്യം കിട്ടുന്നതിന് തടസ്സമാകുമെന്നും സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതോടെ ജെയിൻ കമ്മിറ്റി റിപ്പോർട്ടിന് പ്രസക്തിയില്ലാതായെന്ന് ബെഞ്ച് തുടർന്നു.

ഭാഗികമായ ഒരു വിവരം മാത്രമാണ് റിപ്പോർട്ട്. അന്വേഷണത്തിനാണ് ആത്യന്തികമായി പ്രത്യാഘാതമുള്ളത്. അതിനാൽ പ്രോസിക്യൂഷന് അടിസ്ഥാനം ആ റിപ്പോർട്ട് ആയിക്കൂടാ. ജെയിൻ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഏപ്രിൽ 15‍െൻറ വിധിയിൽ കോടതി വിലക്കിയതാണെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കോടതി ഉത്തരവിട്ടാൽ എഫ്.ഐ.ആർ അപ്ലോഡ് ചെയ്യാമെന്ന് മേത്ത പറഞ്ഞപ്പോൾ അതിന് കോടതി ഉത്തരവിെൻറ ആവശ്യമില്ലെന്നായിരുന്നു ബെഞ്ചിെൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrosupreme court
Next Story