അവസാന ശ്വാസത്തിന് മുെമ്പങ്കിലും വന്നണയുമോ നീതി?
text_fieldsബംഗളൂരു: അർബുദം കാർന്നുതിന്നുന്ന ശരീരവുമായി കിടക്കുന്ന തനിക്ക് അവസാനശ്വാസത്തിന് മുെമ്പങ്കിലും നീതി വന്നണയുമോ എന്ന് നീതിപീഠത്തോട് ചോദിക്കുകയാണ്, െഎ.എസ്.ആർ.ഒ ചാരക്കേസിൽ ജീവിതം തകർന്ന സുധീർ കുമാർ ശർമ. സാമാന്യം സാമ്പത്തികസ്ഥിതിയുണ്ടായിരുന്ന, ബംഗളൂരുവിലെ തൊഴിലാളി കരാറുകാരനായ ഇദ്ദേഹം കേസിൽപെട്ടതോടെ സാമ്പത്തികമായി തകർന്നതും കടുത്ത മാനസിക സമ്മർദം മാറാരോഗിയാക്കി വീട്ടിലൊതുക്കിയതും െഎ.എസ്.ആർ.ഒ കേസിെൻറ ബാക്കിപത്രം.
നമ്പി നാരായണെൻറ പോരാട്ടം സുപ്രീംകോടതിയിൽ വിജയം കണ്ടതോടെ, 20 വർഷം നീണ്ട തെൻറ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഇൗ 62കാരൻ. ബംഗളൂരു ഇന്ദിര നഗറിലെ വസതിയിൽ ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ശർമ കഴിയുന്നത്.
കേസിലെ മറ്റൊരു കുറ്റാരോപിതനായ, നമ്പി നാരായണൻ കേസിൽ സുപ്രീംകോടതി വിധി വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മരിച്ച കെ. ചന്ദ്രശേഖറുമായുള്ള സുഹൃദ് ബന്ധമാണ് എസ്.കെ. ശർമയെ കേസിലേക്ക് വലിച്ചിഴക്കുന്നത്. ചന്ദ്രശേഖറിനെ ബംഗളൂരുവിലെ ഇൗസ്റ്റ് കൾച്ചറൽ അസോസിയേഷനിൽവെച്ചാണ് ശർമ പരിചയപ്പെടുന്നത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വന്ന മാലിക്കാരായ മറിയം റഷീദയെയും ഫൗസിയ ഹസനെയും തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ചന്ദ്രശേഖർ പരിചയപ്പെട്ടതെന്ന് ശർമ പറയുന്നു. ‘ബംഗളൂരുവിൽ മക്കളുടെ അഡ്മിഷനായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ഏജൻറ് ചതിച്ചതോടെ പ്രയാസത്തിലായ അവരെ സഹായിക്കാനാണ് എന്നെ പരിചയപ്പെടുത്തിയത്. ബംഗളൂരു ബാൾഡ്വിൻ ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പലിെൻറ ഭർത്താവ് പരിചയക്കാരനായിരുന്നു. ഇതു വഴി അവരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുക മാത്രമാണ് ചെയ്തത്.’’ -ശർമ പറയുന്നു.അറസ്റ്റിലായതോടെ പൊലീസിൽനിന്ന് കൊടിയ മർദനമേറ്റു. മൂന്നു മാസത്തിനുശേഷം വഞ്ചിയൂർ കോടതിയിൽവെച്ചാണ് നമ്പി നാരായണനെ പരിചയപ്പെടുന്നത്. അന്നാരംഭിച്ച സൗഹൃദം ഇന്നുമുണ്ട്. നിയമപോരാട്ടത്തിന് ഉൗർജം നൽകിയത് അദ്ദേഹമാണ്.
മാനസികമായി തകർന്ന് പിതാവ് മരിച്ചു. ഭാര്യാമാതാവ് കോമാവസ്ഥയിലായി. ബന്ധുക്കളും സുഹൃത്തുക്കളും ഒഴിഞ്ഞു. ഒടുവിൽ അർബുദവും ശരീരത്തിലെത്തി.ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് 1998ൽ സുപ്രീംകോടതി നിർദേശിച്ച ഒരു ലക്ഷം രൂപ ശർമക്കും കേരള സർക്കാർ നൽകിയിരുന്നു. എന്നാൽ, തനിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബംഗളൂരു സിവിൽ കോടതിയിൽ 55 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ബാബുരാജ്, കെ.കെ. ജോഷ്വ, എസ്. വിജയൻ, സെൻ കുമാർ തുടങ്ങിയവർക്കും ചില മാധ്യമങ്ങൾക്കുമെതിരെ നൽകിയ കേസ് ഇപ്പോഴും തുടരുകയാണ്. തീർത്തും നിയമവിരുദ്ധമായായിരുന്നു ശർമക്കെതിരായ കേരള പൊലീസ് നടപടിയെന്നും നമ്പി നാരായണെൻറ കേസിൽ സുപ്രീംകോടതി വിധി വന്ന സ്ഥിതിക്ക് സമാന കേസിെൻറ വിചാരണയും വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശർമയുടെ അഭിഭാഷകൻ ടോമി സെബാസ്റ്റ്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.