ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു
text_fieldsകൊൽക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ തകർക്കപ ്പെട്ട പശ്ചിമ ബംഗാൾ സമൂഹിക പരിഷ്കർത്താവ് ഈശ്വർചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ അനാ ച്ഛാദനം ചെയ്തു. സംസ്ഥാന സർക്കാറിെൻറ നിർദേശ പ്രകാരം നിർമിച്ച പുതിയ പ്രതിമയാണ് ചൊവ ്വാഴ്ച കോളജ് സ്ട്രീറ്റിലെ ഹാരെ സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി മമത ബാനർജി അനാച്ഛാദനം ചെയ്തത്. എട്ടര അടി ഉയരമുള്ള പ്രതിമ ഫൈബർഗ്ലാസിൽ തീർത്തതാണ്. കല, സാംസ്കാരിക, രാഷ്ട്രീയ, ചലച്ചിത്ര മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
മേയ് 14ന് അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലി വിദ്യാസാഗർ കോളജിെൻറ സമീപത്തുകൂടി കടന്നുപോകുന്നതിനിടെയാണ് അവിടെ സ്ഥാപിച്ചിരുന്ന ഈശ്വർചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ തകർക്കപ്പെട്ടത്. സംഭവം ബംഗാളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ഇതിെൻറ തുടർച്ചയെന്നോണം തെരഞ്ഞെടുപ്പിനു ശേഷവും നടന്ന ഏറ്റുമുട്ടലുകളിൽ 10 പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. ഇതിൽ എട്ടുപേരും തൃണമൂൽ പ്രവർത്തകരാണെന്ന് അനാച്ഛാദനം നിർവഹിച്ച് നടത്തിയ പ്രസംഗത്തിൽ മമത പറഞ്ഞു. ‘‘ബംഗാളിനെ ഗുജറാത്ത് ആക്കാനാണ് ബി.ജെ.പി ശ്രമം. അതൊരിക്കലും സംഭവിക്കാതിരിക്കാൻ ഞാൻ ജയിലിൽ പോകാനും തയാറാണ്’’ -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.