Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ സ്കോളർഷിപ്പിൽ ക്രമക്കേട്; സി.ബി.ഐ കേസെടുത്തു

text_fields
bookmark_border
Minority Scholarship, CBI
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിൽ ക്രമക്കേട് നടത്തിയതിന് സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങി. 2017-22 കാലയളവിൽ 830 വ്യാജസ്ഥാപനങ്ങളുടെ പേരിൽ 144 കോടി തട്ടിയെടുത്തതിനാണ് കേസെടുത്തത്. ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കണ്ടാൽ തിരിച്ചറിയാവുന്നവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ നിർമാണം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ന്യൂനപക്ഷ മന്ത്രാലയം ശിപാർശ ചെയ്തിരുന്നു. 21 സംസ്ഥാനങ്ങളിലെ 1572 സ്ഥാപനങ്ങളാണ് ന്യൂനപക്ഷ സ്കോളർഷിപ്പിന് അപേക്ഷിച്ചിരുന്നത്. എന്നാൽ, ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ഇതിൽ 830 സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതോ വ്യാജമോ ആണെന്ന് കണ്ടെത്തി.

വ്യാജ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളത് അസമിലാണ് (225). കർണാടക (162), ഉത്തർപ്രദേശ് (154), രാജസ്ഥാൻ (99) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നാലെയുള്ളത്. പശ്ചിമബംഗാളിലെ മിക്ക സ്കൂളുകളിലെയും അപേക്ഷകൾ വ്യാജമാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ പല സ്കൂളുകളിലും ന്യൂനപക്ഷ വിദ്യാർഥികൾ പഠിക്കുന്നുണ്ടായിരുന്നില്ല. മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ജെയിൻ, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ആറു ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.

രാജ്യത്തെ 1.80 ലക്ഷം സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് സ്കോളർഷിപ്പിന്റെ ഗുണഭോക്താക്കൾ. 2022 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ഏകദേശം 65 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIMinority Scholarship
News Summary - Irregularity in Minority Scholarship; CBI registered a case
Next Story