Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാൻ-യു.എസ് സംഘർഷം:...

ഇറാൻ-യു.എസ് സംഘർഷം: നെഞ്ചിടിപ്പോടെ പ്രവാസി സമൂഹം, ഇന്ത്യ

text_fields
bookmark_border
iran-us-issues
cancel

ന്യൂഡൽഹി: ഇറാൻ-യു.എസ് സംഘർഷം യുദ്ധത്തിെൻറ വക്കിലെത്തിനിൽക്കേ, ഇന്ത്യയും പശ്ചിമ േഷ്യയിലെ പ്രവാസി സമൂഹവും കടുത്ത ആശങ്കയിൽ. മേഖലയിലുള്ള 80 ലക്ഷത്തോളം ഇന്ത്യക്കാരി ൽ നല്ലൊരുപങ്ക് മലയാളികളാണെന്നിരിക്കേ, അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് കേരളവ ും പശ്ചിമേഷ്യയിലേക്ക് ഉറ്റുനോക്കുന്നത്. ഇറാൻ െറവലൂഷനറി ഗാർഡ് കമാൻഡർ ഖാസിം സു ലൈമാനിയെ യു.എസ് വധിച്ചതിനുശേഷമുള്ള സാഹചര്യങ്ങൾ പല വിധത്തിൽ ഇന്ത്യയെ ബാധിക്കും. സാമ്പത്തികമാന്ദ്യം മൂലമുള്ള പിരിമുറുക്കത്തിനൊപ്പം കടന്നുവരുന്ന പുതിയ സംഘർഷം പെട്രോളിയം ഉൽപന്ന വിലയും അതുവഴി നിത്യോപയോഗ സാധന വിലയും വർധിപ്പിക്കാൻ ഇടയാക്കും.

ജീവനോപാധി തന്നെ അപകടത്തിലാണ്. പ്രവാസി സമൂഹം ഇന്ത്യയിലേക്ക് അയക്കുന്ന തുകയുടെ പകുതിയും (ഏകദേശം 4,000 കോടി ഡോളർ) പശ്ചിമേഷ്യയിൽനിന്നാണെന്നിരിക്കേ, വീട്ടകങ്ങളും ആധിയിലാണ്. സൗദി-ഖത്തർ സംഘർഷം, ഗൾഫ് നാടുകളിലെ തൊഴിൽ ദേശസാത്കരണം, സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കയകയറാൻ ദുബൈ പാടുപെടുന്ന സ്ഥിതി എന്നിവക്കുപിന്നാലെയാണ് ഇപ്പോഴത്തെ യുദ്ധസമാന സാഹചര്യം. അത് തൊഴിലവസരങ്ങളെ ബാധിക്കുമെന്നു മാത്രമല്ല, തൊഴിൽ ഉപേക്ഷിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതി കൂടിയാണ് ഉണ്ടാക്കുന്നത്.

’90കളിൽ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യ അഭിമുഖീകരിക്കുന്നത്. അക്കാലത്ത് 1.10 ലക്ഷം ഇന്ത്യക്കാരെ വിമാനമയച്ച് നാട്ടിലെത്തിക്കേണ്ട സ്ഥിതിയാണ് ഉണ്ടായത്. അമേരിക്കയുടെ പ്രകോപനത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പുതിയ അസ്ഥിരതയുടെ ആഴം. ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധത്തിനും അമേരിക്കൻ നിർദേശങ്ങൾക്കും അനുസൃതമായി ഇറാനിൽനിന്നുള്ള പെട്രോളിയം ഇറക്കുമതി ഇന്ത്യ കുറച്ചിട്ടുണ്ട്. എന്നാൽ, മേഖലയിലെ സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകളുടെ നീക്കത്തെ സാരമായി ബാധിക്കും. പെട്രോളിയം വിലവർധന, കടത്തുന്നതിലെ തടസ്സങ്ങൾ എന്നിവ വലിയ ചലനങ്ങളാണ് ഇന്ത്യൻ വിപണിയിൽ ഉണ്ടാക്കുക. മാന്ദ്യത്തിനൊപ്പം നാണയപ്പെരുപ്പമാണ് ഇന്ത്യ നേരിടേണ്ടിവരുക.

പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിക്കാതിരിക്കാൻ യു.എസും ഇറാനും സംയമനം പാലിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥന ഈ സാഹചര്യങ്ങൾക്കിടയിലാണ്. ‘‘സംഘർഷം വർധിക്കുന്നത് ലോകത്തെ ആശങ്കയിലാക്കുന്നു. ഈ മേഖലയിലെ സമാധാനം, സ്ഥിരത, സുരക്ഷിതത്വം എന്നിവ ഇന്ത്യക്ക് അങ്ങേയറ്റം പ്രധാനമാണ്. സ്ഥിതി കൂടുതൽ മോശമാകാതിരിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. സംയമനത്തിനാണ് ഇന്ത്യ നിരന്തരം വാദിച്ചു വരുന്നത്. ആ നിലപാട് തുടരുകയും ചെയ്യുന്നു’’ -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംയമനത്തിനാണ് ഇന്ത്യ നിരന്തരം വാദിച്ചു വരുന്നത്. ആ നിലപാട് തുടരുകയും ചെയ്യുന്നു’’ -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsIran-US ClashNRI People
News Summary - Iran-US Clash NRI People -India News
Next Story