െഎ.എൻ.എക്സ് മീഡിയ: കാർത്തിയുടെ പുതിയ അപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സമൻസ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം നൽകിയ പുതിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. സി.ബി.െഎ തയാറാക്കിയ എഫ്.െഎ.ആറിെൻറ അടിസ്ഥാനത്തിൽ സമൻസ് അയക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് അധികാരമില്ലെന്ന് കാർത്തി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചിന് മുന്നിലാണ് കാർത്തിയുടെ അഭിഭാഷകൻ ഹരജി സമർപ്പിച്ചത്. െഎ.എൻ.എക്സ് മീഡിയക്ക് 305 കോടിയോളം രൂപയുടെ വിദേശഫണ്ട് ലഭ്യമാക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡ് നൽകിയ അനുമതിയിൽ ക്രമക്കേട് നടന്നെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
