Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎതിർക്കുന്നവരെയെല്ലാം...

എതിർക്കുന്നവരെയെല്ലാം ഭരണകൂടം വിഘടനവാദികളായി ചിത്രീകരിക്കുന്നു -സുപ്രിയോ സെൻ

text_fields
bookmark_border
supriyo-sen-261019.jpg
cancel

കോഴിക്കോട്: എതിർക്കുന്നവരെ മാവോവാദികളും വിഘടനവാദികളുമാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് രാജ്യാന്തര പ ്രശസ്ത ഡോക്യുമെൻററി സംവിധായകൻ സുപ്രിയോ സെൻ. 'മാധ്യമം' ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത് തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

'കോൺഗ്രസ് ഭരിക്കുമ്പോഴും ഇങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ബി.ജെ.പിയുടെ പല ന യങ്ങളും കോൺഗ്രസിേൻറതിന് തുടർച്ചയാണ്. പക്ഷേ, അവർ വളരെ കൃത്യമായ ആശയസംഹിതയുടെ പിൻബലത്തിൽ വളരെ അച്ചടക്കത്തോടെ പ്രവർത്തിക്കുന്നുവെന്ന് മാത്രം.' -അദ്ദേഹം തുടരുന്നു.

'71ന് മുമ്പ് പശ്ചിമ ബംഗാളിൽ ജനിച്ചവനാണ് ഞാൻ. എെൻറ ജനനസർട്ടിഫിക്കറ്റ് കൈയിലില്ല. കിഴക്കൻ പാകിസ്താനിൽനിന്ന് വെറും ലുങ്കി മാത്രമെടുത്ത് ഇറങ്ങിയതാണ് എെൻറ പിതാവ്. ഷർട്ടുപോലുമുണ്ടായിരുന്നില്ല. ഇന്ത്യൻ അതിർത്തിയിൽനിന്നാണ് ഇടാൻ ഷർട്ടുപോലും തന്നത്. ഇന്ന് ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് ചേർത്തുന്നവർ ആ ഷർട്ട് എവിടെ എന്നാണ് ചോദിക്കുന്നത്. രേഖകൾ എവിടെ എന്നാണ് ചോദിക്കുന്നത്.

വർഗീയ സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും എത്രയോ ഇവർ ഇക്കാലമത്രയും താണ്ടിയിരിക്കുന്നു. ആ രേഖകൾ എവിടെനിന്ന് കിട്ടാൻ. എന്നിട്ടും അനധികൃത കുടിയേറ്റക്കാരാണ് എന്ന് ആക്ഷേപിക്കുകയാണ്. എങ്ങനെയാണ് ഇത്രയധികം പേർ അതിർത്തി കടക്കുന്നത്? ആരാണ് ഉത്തരവാദികൾ. നോക്കേണ്ട ഉദ്യോഗസ്ഥനോ പൊലീസോ സേനയോ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം മാത്രമല്ല അന്വേഷണവും വേണം. ഞാൻ ജനിച്ച ആശുപത്രിയുടെ സ്ഥാനത്ത് ഇന്ന് സ്റ്റുഡിയോ ആണ്. എവിടെനിന്നാണ് രേഖകൾ ഞാൻ ശേഖരിക്കേണ്ടത്. എനിക്ക് രേഖകൾ സമർപ്പിക്കേണ്ട കാര്യമില്ല. എനിക്ക് പൗരത്വമുണ്ട്. പക്ഷേ, അത്തരം ഘട്ടത്തിൽ എന്ത് ചെയ്യും. കുറച്ചുപേരല്ല, ഇൗ ദുരിതം അനുഭവിക്കുന്നത്. പാവപ്പെട്ട ജനങ്ങളാണ് ഇരകളാകുന്നത്.'

വിഭജനം, പലായനം, ഭരണകൂട ഭീകരത, ജനകീയ സമരങ്ങൾ എന്നിവ വിഷയമാക്കുന്നതാണ് സുപ്രിയോ സെന്നിന്‍റെ ചലച്ചിത്രങ്ങൾ. 2018ലെ ദേശീയ അവാർഡ് പ്രഖ്യാപനത്തിലും മികച്ച ഡോക്യുമെൻററി പുരസ്കാരം സുപ്രിയോ സെന്നിെൻറ ‘സ്വിമ്മിങ് ത്രൂ ദ ഡാർക്നസി’നായിരുന്നു. 2000ൽ ‘ദ നെസ്റ്റ്’, 2003ൽ ‘വേ ബാക്ക് ഹോം’, 2007ൽ ‘ഹോപ് ഡൈസ് ലാസ്റ്റ് ഇൻ വാർ’ എന്നിവയും ദേശീയ അവാർഡ് നേടിയിട്ടുണ്ട്. വിശദമായ അഭിമുഖം തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssupriyo senMadhyamam Weekly Webzine
News Summary - interview with supriyo sen -india news
Next Story