നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റർപോൾ നോട്ടീസ്
text_fieldsന്യൂഡൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് കടന്ന വജ്ര വ്യവ സായി നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്. നെഹൽ ദീപക് മോദിക്കെതിരെ ബാങ്ക് തട്ടിപ്പ ് കേസിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
ഏതെങ്കിലും രാജ്യത്ത് നെഹൽ ദീപക് മോദിയെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യണമെന്നാണ് നോട്ടീസ് നിർദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് സഹോദരൻ നെഹലിെനതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.
ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിെയ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കം അന്വേഷണസംഘം ഉൗർജിതപ്പെടുത്തുന്നതിനിടെയാണ് സഹോദരനെതിരെ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നീരവിനെതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റവാളി കൈമാറ്റത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 2018 ജനുവരിയിൽ രാജ്യംവിട്ട നീരവ് ഒരു വർഷം പിന്നിട്ടതിനു ശേഷമാണ് പൊലീസ് പിടിയിലാവുന്നത്.
ബാങ്ക് വായ്പ തട്ടിപ്പുകേസിൽ മോദിയും അമ്മാവൻ മെഹുൽ ചോംസ്കിയുമാണ് പ്രധാന പ്രതികൾ. തട്ടിപ്പു പുറത്തുവന്ന ഉടൻ ഇരുവരും ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.