ഡൽഹി സംഘർഷത്തിനിടെ കാണാതായ ഇൻറലിജൻസ് ഉദ്യോഗസ്ഥെൻറ മൃതദേഹം അഴുക്കുചാലിൽ
text_fieldsന്യൂഡൽഹി: ഡൽഹി സംഘർഷത്തിനിടെ കാണാതായ ഇൻറലിജൻസ് ഉദ്യോഗസ്ഥെൻറ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. ഇൻറലിജൻസ് ഓഫീസറായ അങ്കിത് ശർമ്മയുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. ചൊവ്വാഴ് വൈകുന്നേരം മുതൽ അങ്കിത് ശ ർമ്മയെ കാണാനില്ലായിരുന്നു.
ഐ.ബിയിൽ സെക്യൂരിറ്റി അസിസ്റ്റൻറായാണ് അങ്കിത് ശർമ്മ ജോലി നോക്കുന്നത്. അങ്കിതിെൻറ വീട് സ്ഥിതി ചെയ്യുന്ന ഖജൂരി ഏരിയയിൽ കഴിഞ്ഞ ദിവസം കലാപകാരികളെത്തി കല്ലെറിഞ്ഞിരുന്നു. തുടർന്ന് കുടുംബം അങ്കിതിനെ വിളിക്കുകയും വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘമാളുകൾ അദ്ദേഹത്തെ തട്ടിെകാണ്ടു പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അങ്കിതിെൻറ അച്ഛനും ഐ.ബിയിലാണ് ജോലി ചെയ്തിരുന്നത്. അങ്കിതിനെ മർദിച്ചതിന് ശേഷം വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അങ്കിതിെൻറ മൃതദേഹം ജി.ടി.ബി ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് അയച്ചുവെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
