ഇന്ദ്രാണി മുഖർജി ആശുപത്രി വിട്ടു
text_fieldsമുംബൈ: നെഞ്ച് വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എ.എൻ.എക്സ് മീഡിയ മുൻ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖർജിയെ അസുഖം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു ഇന്ദ്രാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ചതിനെ തുടർന്ന് ഇവരെ നേരത്തെയും ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇതുകഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് നെഞ്ച് വേദന കാരണം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
2012 ഏപ്രിൽ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി 2015ലാണ് വെളിപ്പെടുന്നത്. തുടർന്ന് ഇന്ദ്രാണി അറസ്റ്റിലാവുകയായിരുന്നു. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന എന്ന വിവരവും അവർ കൊല ചെയ്യപ്പെട്ട ശേഷമാണ് പുറത്തുവരുന്നത്. അതുവരെ ഷീനയെ തെൻറ സഹോദരി എന്ന നിലയിലാണ് ഇന്ദ്രാണി മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. ആദ്യം മുംബൈ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.െഎ ഏറ്റെടുത്തതോടെ ഭർത്താവ് പീറ്റർ മുഖർജിയും അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.