നാലുദിവസത്തിനിടെ ലക്ഷം പേർക്ക് കോവിഡ്, 24 മണിക്കൂറിനിടെ 22,752 പേർക്ക് രോഗം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 482 പേർ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 22,752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 7,42,417 പേർക്ക് കോവിഡ് ബാധിച്ചതായും 20,642 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2,64,944 പേരാണ് നിലവിൽ ചികിത്സയിലുളളത്. 4,56,831 പേർ രോഗമുക്തി നേടി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,17,121 കടന്നു. 9250 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്ടിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ േരാഗബാധിതർ. തമിഴ്നാട്ടിൽ 1,18,594പേർക്കും ഡൽഹിയിൽ 1,02,831 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധന രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കോവിഡ് കേസുകൾ ഒരുലക്ഷമാകാൻ 110 ദിവസമാണ് എടുത്തതെങ്കിൽ ഒരുലക്ഷത്തിൽനിന്ന് ഏഴുലക്ഷമായി ഉയരാൻ 48 ദിവസം മാത്രമാണ് എടുത്തത്. ആറുലക്ഷത്തിൽനിന്ന് ഏഴുലക്ഷമാകാൻ എടുത്തത് നാലുദിവസവും. നാലുദിവസത്തിനിടെ ലക്ഷത്തിൽ അധികംപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.