കോവിഡ് പരിശോധനാ ശേഷി പ്രതിദിനം ഒരു ലക്ഷമാക്കും -െഎ.സി.എം.ആർ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ് പരിശോധനാ ശേഷി മെയ് 31 നകം പ്രതിദിനം ഒരു ലക്ഷം എന്ന തോതിൽ വർധിപ്പിക്കുമെന് ന് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസേർച്ച് (െഎ.സി.എം.ആർ) അറിയിച്ചു. ഇൗ ലക്ഷ്യവുമായി മേഖലാ കേന്ദ്രങ്ങൾ വിപുലപ ്പെടുത്തുന്നതും കൂടുതൽ ലാബുകളെ ഉൾപ്പെടുത്തുന്നതുമായ നടപടികൾ പുരോഗമിക്കുകയാണ്.
189 സർക്കാർ ലാബുകളാണ് ന ിലവിൽ കോവിഡ് പരിശോധന നടത്തുന്നത്. ഇതിൽ പതിനൊന്നെണ്ണം കേരളത്തിലാണ്. കേരളത്തിലെ കോട്ടയം, കണ്ണൂർ, മഞ്ചേരി മ െഡിക്കല്‍ കോളജുകളിലെ ലാബുകൾകൂടി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി െഎ.സി.എം.ആർ അനുമതിക്കായി കാത്തിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് പരിശോധനക്കായി അനുമതിയുള്ള മറ്റു പൊതു ലാബുകൾ ഇങ്ങനെയാണ്: ആന്ധ്രപ്രദേശ് -7, ഗുജറാത്ത്-10, ഡൽഹി-8, ജമ്മു ആൻഡ് കാശ്മീർ-4, കർണാടക -12, മഹാരാഷ്ട്ര -21, മധ്യപ്രദേശ് -9, ഹരിയാന -5, തമഴിനാട് - 19, തെലങ്കാന -8, പശ്ചിമബംഗാൾ -7, ഉത്തർപ്രദേശ് -15, ബിഹാർ, ആസാം, ഒഡിഷ-(6 വീതം), ചണ്ഡിഗഡ്, ചത്തിസ്ഗർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് -(3 വീതം), മണിപൂർ, ഉത്തരാഖണ്ഡ്-(2 വീതം), ഗോവ, മേഘാലയ, മിസോറാം, പുതുച്ചേരി, ത്രിപുര, അന്തമാൻ നികോബാർ, ദാദ്ര എന്നിവിടങ്ങളിൽ ഒാരോന്ന് വീതവുമാണ് കോവിഡ് പരിേശാധന ലാബുകൾ ഉള്ളത്. സികിം, ലഡാക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒാരോ സാമ്പ്ൾ ശേഖരണ കേന്ദ്രങ്ങളുമുണ്ട്.
രാജ്യത്തെ 81 സ്വകാര്യ ലാബുകൾക്ക് കോവിഡ് പരിശോധന നടത്താൻ നിലവിൽ െഎ.സി.എം.ആർ അനുമതിയുണ്ട്. കേരളത്തിൽ രണ്ട് സ്വകാര്യ ലാബുകളാണ് കോവിഡ് പരിശോധന നടത്തുന്നത്.
ഡൽഹിയിൽ പത്തും ഗുജറാത്തിൽ നാലും കർണാകടകയിൽ അഞ്ചും മഹാരാഷ്ട്രയിൽ 19 ഉം തമിഴ്നാട്ടിൽ പത്തും തെലങ്കാനയിൽ 12 ഉം ഉത്തർപ്രദേശിൽ രണ്ടും പശ്ചിമ ബംഗാളിലും ഹരിയാനയിലും ആറ് വീതവും ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒരോന്ന് വീതവുമാണ് സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.