രാജ്യത്ത് കോവിഡ് മരണം 50,000 കടന്നു; മരണനിരക്ക് 1.9 ശതമാനം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ച നാലാമത് രാജ്യമാണ് ഇന്ത്യ. യു.എസ്, ബ്രസീൽ, മെക്സിക്കോ എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങൾ.
അതേസമയം ഇന്ത്യയുടെ മരണനിരക്ക് ആഗോളനിരക്കിനെക്കാൾ കുറഞ്ഞ നിലയിൽ തുടരുകയാണ്. 1.9 ശതമാനമാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്ക്. ആഗോളതലത്തിൽ 3.5 ശതമാനമാണ് മരണനിരക്ക്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ യു.എസിനും ബ്രസീലിനും പിന്നിലായി മൂന്നാംസ്ഥാനത്താണ് ഇന്ത്യ.
യു.എസിൽ 54 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 1,71,999 പേരാണ് മരിച്ചത്. ബ്രസീലിൽ 3.2 ലക്ഷം പേർക്ക് ബാധിച്ചപ്പോൾ 1,06,608 പേരും മരിച്ചു.
മെക്സിക്കോയിൽ മരണനിരക്ക് ഉയർന്നനിലയിലാണ്. 5,11,000 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 55,908 പേരാണ് മരിച്ചത്. 11 ശതമാനമാണ് ഇവിടെ മരണനിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

