Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എസിലേക്ക് ചാഞ്ഞ്,...

യു.എസിലേക്ക് ചാഞ്ഞ്, ഇറാനെ കൈയകലത്തിൽ നിർത്തി ഇന്ത്യ

text_fields
bookmark_border
യു.എസിലേക്ക് ചാഞ്ഞ്, ഇറാനെ കൈയകലത്തിൽ നിർത്തി ഇന്ത്യ
cancel

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം കുറക്കുന്നതിനായുള്ള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെകൂടി ഇടപെടലിൽ താൽപര്യം പ്രകടിപ്പിച്ച് ഇറാൻ. എന്നാൽ, യു.എസിനോട് കൂടു തൽ ചേർന്നുനിന്ന്, ഇറാനെ കൈയകലത്തിൽ നിർത്തി കേന്ദ്രസർക്കാർ. സംഘർഷം കുറക്കാൻ ഇന് ത്യ നടത്തുന്ന ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യുമെന്ന് ഡൽഹിയിലെ ഇറാൻ സ്ഥാനപതി ഡോ . അലി ചെഗേനി വ്യക്തമാക്കി. സമാധാനം പരിപാലിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഇന്ത്യ നല്ല പങ്ക് വഹിക്കാറുണ്ട്. അതേസമയം, സുഹൃത്തുക്കളായ എല്ലാ രാജ്യങ്ങളുടെയും എല്ലാ ശ്രമങ്ങളെയും തങ്ങൾ സ്വാഗതം ചെയ്യുന്നു, യുദ്ധം ആഗ്രഹിക്കുന്നില്ല. മേഖലയിലെ എല്ലാവരുടെയും സമാധാനവും അഭിവൃദ്ധിയുമാണ് ആഗ്രഹിക്കുന്നതെന്നും ചെഗേനി കൂട്ടിച്ചേർത്തു.


അതേസമയം, ഇറാൻ-യു.എസ് സംഘർഷത്തിനു ശേഷമുള്ള നയതന്ത്ര നടപടികളിൽ ഇന്ത്യയുടെ അമേരിക്കൻ ചായ്വ് പ്രകടം. ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ യു.എസ് വധിച്ച ശേഷം സംയമനം പാലിക്കാൻ അഭ്യർഥിച്ച ഇന്ത്യ, യു.എസ്, ഇറാൻ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, അതിൽതന്നെ സമീപന വ്യത്യാസം പ്രകടമാണ്.

സുലൈമാനി വധിക്കപ്പെട്ട ശേഷം ഇറാെൻറ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫുമായും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിലോയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സംസാരിച്ചു. നയതന്ത്ര സംഭാഷണങ്ങളിൽ തുല്യ സമീപനത്തിെൻറ സന്ദേശമാണ് വിദേശകാര്യ സെക്രട്ടറിമാർ തമ്മിലുള്ള സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നത്. എന്നാൽ, അതിനു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടന്നു. പുതുവത്സരാശംസ കൈമാറുകയാണ് ഫോൺ സംഭാഷണത്തിൽ ചെയ്തതെന്ന് ഔദ്യോഗികമായി വിശദീകരിക്കുേമ്പാൾ തന്നെ, സുലൈമാനിയുടെ വധത്തിനുശേഷമുള്ള ഈ സംഭാഷണത്തിൽ മേഖലയിലെ സാഹചര്യങ്ങൾ ചർച്ചയാവുക സ്വാഭാവികം. അതേസമയം, യു.എസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ഇറാൻ ഭരണനേതൃത്വവുമായി ഇത്തരമൊരു ചർച്ച നടന്നില്ല. ഇന്ത്യയോടുള്ള നല്ല ബന്ധം ഓർമിപ്പിച്ച്, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ തയാറായാൽ സ്വാഗതം ചെയ്യുമെന്ന് ഇറാൻ സ്ഥാനപതി പറഞ്ഞത് ഇതിനു പിന്നാലെയാണ്.

ഡൽഹിയിലെ ഇറാൻ എംബസിയിലേക്ക് ഡൽഹിയിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ എത്തി സുലൈമാനിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. അനുശോചന ഗ്രന്ഥത്തിലെ സന്ദേശത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം എത്രത്തോളമെന്ന് വ്യക്തമല്ല. യു.എസ്, ഇറാൻ എന്നിവക്കു പുറമെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ ഫ്രാൻസ്, ഗൾഫ് മേഖലയിലെ ഒമാൻ, യു.എ.ഇ, ജോർഡൻ, ഖത്തർ വിദേശകാര്യ മന്ത്രിമാരുമായി ബുധനാഴ്ച ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളാണ് വിലയിരുത്തിയത്. ഗൾഫ് മേഖലയിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് അലവി, യു.എ.ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സഈദ് അൽ നഹ്യാൻ, ജോർഡൻ വിദേശമന്ത്രി അയ്മൻ സഫാദി, ഖത്തർ വിദേശമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരുമായാണ് ജയശങ്കർ സംസാരിച്ചത്.

ഗൾഫിലെ പ്രവാസികൾക്ക് പരിഭ്രാന്തി വേണ്ട; ഇറാഖ് യാത്രക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി: ഇറാൻ-യു.എസ് സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഇറാനിലും ഇറാഖിലും ഉള്ളവർക്കല്ലാതെ, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി സമൂഹത്തിന് അതിരുവിട്ട ആശങ്ക വേണ്ടെന്ന് കേന്ദ്രം. ഇറാഖിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി. ഇറാൻ, ഇറാഖ് വ്യോമ മേഖലയിലൂടെയുള്ള ഇന്ത്യൻ വിമാന യാത്രകൾ മാറ്റിയിട്ടുണ്ട്. ഗൾഫ് യുദ്ധകാലത്തെന്നപോലെ പ്രവാസികളെ ഒഴിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ ഗൾഫ് മേഖലയിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ വിവിധ രാജ്യങ്ങളുമായി സജീവ ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US-IRAN attack
News Summary - indian stand in us iran issue-india news
Next Story