ഇ മെയിലോ...! അതെന്തു സാധനം..? എം.പിമാരിൽ ഇ മെയിലിന് മറുപടി നൽകുന്നത് 10 ശതമാനം മാത്രം
text_fieldsഇന്ത്യ ഡിജിറ്റലാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതൊന്നും എം.പിമാർ കേട്ടിട ്ടില്ലെന്നു തോന്നു. സംശയമുണ്ടെങ്കിൽ ഏതെങ്കിലുമൊരു എം.പിക്ക് ഏതെങ്കിലുമൊരു വിഷയത്തിൽ ഒരു ഇ മെയിൽ അയച്ചു ന ോക്കൂ.. അപ്പോഴറിയാം വിവരം.
90 ശതമാനം എം.പിമാരും ഇ മെയിലുകളോട് പ്രതികരിക്കാറേയില്ല എന്ന കണ്ടെത്തലുമായി ഒരു സംഘം ഗവേഷകരാണ് രംഗത്ത് വന്നിരിക്കുന്നത്. ലോകത്തെ വിവിധ ജനാധിപത്യ രാജ്യങ്ങളിലെ ജനപ്രതിനിധികളെക്കുറിച്ച ് ഗവേഷണം നടത്തുന്ന സംഘമാണിത്.
ഇന്ത്യൻ പാർലമെൻറിലെ എം.പിമാർക്ക് അയച്ച 700ൽ അധികം ഇ മെയിലുകളുടെ മറുപടിയിൽ നിന്നാണ് ഗവേഷക സംഘം ഈ വിവരം ശേഖരിച്ചത്. എം.പിമാരുടെ മണ്ഡലത്തിലെ വോട്ടർമാർ എന്ന മട്ടിൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഇവർ മെയിൽ അയച്ചത്. എന്നാൽ, വെറും 9.5 ശതമാനം പേരാണ് മെയിലിന് മറുപടി അയച്ചത്. മിലൻ വൈഷ്ണവ്, സക്ഷാം ഖോസ്ല, ഐദാൻ മില്ലിഫ്, റേച്ചൽ ഓസ്നോസ് എന്നിവരുടെ സംഘമാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. മാത്രമല്ല, ഇന്ത്യയുടെ അത്രപേലും വികാസം പ്രാപിച്ചിട്ടില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെ ജനപ്രതിനിധികൾ പോലും ഇന്ത്യൻ എം.പിമാരെക്കാൾ ഇ മെയിലിൽ മറുപടി അയക്കുന്നതിൽ മുന്നിലാണെന്ന് ഗവേഷക റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
ജനങ്ങൾ നേരിട്ട് വോട്ട് ചെയ്ത് തെരഞ്ഞെടുക്കാത്തതിനാലാവണം രാജ്യസഭ എ.പിമാരുടെ പ്രതികരണം ലോക്സഭ എം.പിമാരെക്കാൾ മോശമാണ്. ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തതുകൊണ്ട് മറുപടി നൽകി സമയം കളയണ്ട എന്നു കരുതിക്കാണും. കിട്ടിയ പല മറുപടികളും ഏറെ വൈകിയതിനാൽ പ്രയോജന രഹിതമാണെന്നും ഗവേഷകർ തുറന്നുകാട്ടുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ യുവ എം.പിമാരാണ് ഇ മെയിലിൽ കൃത്യമായി മറുപടി നൽകുന്നവരിൽ മുന്നിൽ. ജാതി, മത സമവാക്യങ്ങളും മറുപടി നൽകുന്നതിൽ ഒരു ഘടകമാണെന്ന് ഇവർ കണ്ടെത്തുന്നു. സ്വന്തം മതത്തിലോ ജാതിയിലോ ഉൾപ്പെടുന്ന വോട്ടർമാരുടെ മെയിലിന് മറുപടി നൽകുന്ന അത്ര ശുഷ്കാന്തി മറ്റു ജാതി/മതക്കാരോട് കാണിക്കാറില്ല.
പല വിദേശ രാജ്യങ്ങളിലും ഇൗ ‘സ്വജന പക്ഷപാതം’ വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. കറുത്ത വർഗക്കാരോട് വിവേചനം കാണിക്കുന്ന വെള്ളക്കാരെയും റിപ്പോർട്ടിൽ തൊലിയുരിച്ച് കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.