പാകിസ്താനെ ഭീകരപ്പട്ടികയിൽ പെടുത്താൻ എഫ്.എ.ടി.എഫിന് രേഖ സമർപ്പിക്കാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഭീകരതയുമായി പാകിസ്താെൻറ ബന്ധം സ്ഥിരീകരിക്കുന്ന തെ ളിവുകളടങ്ങിയ രേഖ ബന്ധപ്പെട്ട രാജ്യാന്തര സംഘടനക്ക് ഇന്ത്യ കൈമാറും. പാകിസ്താൻ ആസ്ഥാനമായ ജെയ്ശെ മുഹമ്മദ് എ ന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തെ കുറിച്ച് ലഭ്യമായ തെളിവുകളാണ് അന്താരാഷ്ട്ര ഭീകരത ഫണ്ടിങ് നിരീക്ഷണ സംഘടന (എഫ്.എ.ടി.എഫ്)ക്ക് കൈമാറുക.
സംഘടനയുമായി പാക് ഏജൻസികളുടെ ബന്ധവും നേരത്തേ ജെയ്ശെ മുഹമ്മദ് നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങളും രേഖയിലുണ്ടാകും. സംഘടനയുടെ അടുത്ത യോഗത്തിൽ പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്താൻ ഇന്ത്യ സമ്മർദം ചെലുത്തും. പാരിസിൽ അടുത്തയാഴ്ചയാണ് യോഗം.
എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പെടുത്തുന്നതോടെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ആ രാജ്യം സഹകരിക്കുന്നില്ലെന്നുവരും. പ്രമുഖ രാജ്യാന്തര വായ്പ സ്ഥാപനങ്ങളായ െഎ.എം.എഫ്, ലോക ബാങ്ക്, എ.ഡി.ബി, യൂറോപ്യൻ യൂനിയൻ എന്നിവ സാമ്പത്തിക റേറ്റിങ് കുറക്കും. പിറകെ, മൂഡീസ്, എസ് ആൻഡ് പി തുടങ്ങിയ പ്രമുഖ റേറ്റിങ് ഏജൻസികളും രാജ്യത്തിെൻറ റേറ്റിങ് താഴ്ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.