ഇന്ത്യയിൽ ന്യൂനപക്ഷങ്ങളും ദലിതുകളും ഇരയാക്കപ്പെടുന്നെന്ന് യു.എസ് സർക്കാർ റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറഞ്ഞുവരുകയാണെന്നും ഭരണഘടന ഉറപ്പുനൽക ുന്ന മതസ്വാതന്ത്ര്യത്തെ, അടുത്ത കാലത്തായി ശക്തിപ്രാപിച്ച തീവ്ര വിഭാഗീയ ആശയങ്ങൾ ആ ക്രമിക്കുകയാണെന്നും അമേരിക്കൻ സർക്കാറിെൻറ വാർഷിക റിപ്പോർട്ട്.
അന്താരാഷ് ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച് യു.എസ് സർക്കാർ കമീഷെൻറ 2019ലെ വാർഷിക റിപ്പോർട്ട് ( യു.എസ്.സി.ഐ.ആർ.എഫ്) ആണ്, രാജ്യത്ത് സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെ വരെ മതന്യൂ നപക്ഷങ്ങൾക്കും ദലിതർക്കുമെതിരെ ആൾക്കൂട്ട ആക്രമണം അരങ്ങേറുന്നതായി ആരോപിക്ക ുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് പുറത്തിറക്കിയത്.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പോംപിയോ ചൊവ്വാഴ്ച ഇന്ത്യയിലെത്താനിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഭരണഘടനയിൽ ഉറപ്പുനൽകുന്ന മതേതരരാജ്യമാണ് ഇന്ത്യ എന്നു പറഞ്ഞുതുടങ്ങുന്ന റിപ്പോർട്ടിൽ, മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും എതിരെ കഴിഞ്ഞവർഷം അരങ്ങേറിയ ഒട്ടേറെ ആക്രമണങ്ങളും ഈ വിഭാഗങ്ങളെ മുഖ്യധാരയിൽനിന്ന് പുറന്തള്ളുംവിധമുള്ള വിവിധ സർക്കാർ നയങ്ങളുമെല്ലാം പരാമർശിക്കുന്നുണ്ട്.
മുസ്ലിം ആചാരങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കും വിധം ഇന്ത്യയുടെ കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളും പാർട്ടികളും നടപടികൾ എടുക്കുന്നുവെന്നും റിപ്പോർട്ട് ആരോപിക്കുന്നു. ‘‘ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് കരിക്കുലത്തിലും നിയമനങ്ങളിലും സ്വന്തം തീരുമാനം എടുക്കാൻ അവകാശം നൽകുന്ന ന്യൂനപക്ഷ പദവിയെ സർക്കാർ സുപ്രീംകോടതിയിൽ നിരന്തരം വെല്ലുവിളിക്കുന്നു.
ഇന്ത്യൻ നഗരങ്ങളുടെ മുസ്ലിം നാമങ്ങൾ മാറ്റുന്നത് തുടരുന്നു. അലഹബാദ് പ്രയാഗ്രാജ് ആകുന്നു. ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം സംഭാവനകൾ മായ്ച്ചുകളയാനാണ് ഈ നിർദേശങ്ങളെന്ന് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നു.’’-റിപ്പോർട്ടിൽ പറയുന്നു. 2018ൽ ഇന്ത്യയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങൾ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ/ഗോഹത്യവിരുദ്ധ നിയമങ്ങൾ വിവേചനപരമാംവിധം മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുെമതിരാണെന്ന് റിപ്പോർട്ടിെൻറ പ്രധാന കണ്ടെത്തലുകളിലൊന്നായി പറയുന്നു.
യു.എസ് റിേപ്പാർട്ട് തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്ട്ട്മെൻറിെൻറ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മതേതര രാഷ്ട്രമാണ് ഇന്ത്യയെന്നും മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും വൈവിധ്യങ്ങളിലും ഇന്ത്യ അഭിമാനിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എക്കാലത്തും സഹിഷ്ണുതക്കും തുല്യാവകാശത്തിനും വേണ്ടി നിലകൊണ്ട സമൂഹമാണ് ഇന്ത്യയിലേത്. എല്ലാ വിഭാഗങ്ങള്‍ക്കും മൗലികാവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. വിദേശ സര്‍ക്കാറിന് ഇന്ത്യന്‍ പൗരെൻറ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങളെ ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും രവീഷ് കുമാർ പറഞ്ഞു.
ഇതിനിടെ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്ന നിരീക്ഷണം തെറ്റാെണന്നും പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് ക്രിമിനല്‍ മനോഭാവമുള്ളവരാണ് ഇത്തരം ആക്രമണം നടത്തുന്നതെന്നും ബി.ജെ.പി വക്താവും രാജ്യസഭ എം.പിയുമായ അനില്‍ ബലൂനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.