Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോക്സിയെ...

ചോക്സിയെ വിട്ടുകിട്ടാനുള്ള രേഖകൾ ഇന്ത്യ ഡൊമിനിക്കയിലെത്തിച്ചു; ജയിലിലെ ചിത്രങ്ങളും പുറത്ത്

text_fields
bookmark_border
Mehul Choski in jail
cancel
camera_alt

ഡൊമിനിക്കയിലെ മാധ്യമങ്ങൾ പുറത്തുവിട്ട മെഹുൽ ചോക്സിയുടെ ചിത്രം. കൈയിൽ പരിക്കേറ്റതിന്‍റെ പാടും കാണാം

ന്യൂഡൽഹി: ശതകോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരെ കുരുക്ക് മുറുക്കി ഇന്ത്യ. ചോക്സിയെ വിട്ടുകിട്ടുന്നതിനാവശ്യമായ രേഖകളുമായി ഇന്ത്യ അയച്ച വിമാനം കരീബിയൻ ദ്വീപായ ഡൊമിനിക്കയിലെത്തി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ നിന്ന് രക്ഷപ്പെടാനാണ് ചോക്സി രാജ്യം വിട്ടത്.

ഈ മാസം 28ന് ഉച്ചകഴിഞ്ഞ് 3.12ന് ഡൽഹിയിൽ നിന്ന് പറന്ന വിമാനം അന്നുതന്നെ മാഡ്രിഡ് വഴി ഡൊമിനിക്കയിലെ ഡഗ്ലസ്-ചാൾസ് വിമാനത്താവളത്തിൽ എത്തിയതായി ഇന്ത്യ വിട്ട ശേഷം ചോക്സി പൗരത്വമെടുത്ത ആൻറിഗ്വ-ബാർബുഡയിലെ പ്രധാനമന്ത്രി ഗസ്റ്റൺ ബ്രൗൺ ആണ് അറിയിച്ചത്. ഖത്തർ എക്സിക്യൂട്ടീവ് ബോംബാർഡിയർ ഗ്ലോബൽ 5000 (എ7-സിഇഇ) വിമാനം ഇന്ത്യയുടെ ദൗത്യവുമായി മഡ്രിഡിലെ ബരാജസ് വിമാനത്താവളം വഴി 20 മണിക്കൂർ യാത്ര ചെയ്ത് രാജ്യത്ത് എത്തിയതായി ഡൊമിനിക്കയിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം, ബുധനാഴ്ച തുറന്ന കോടതിയിൽ വാദം കേൾക്കുന്നതുവരെ ചോക്‌സിയെ ഇന്ത്യക്ക് കൈമാറില്ലെന്ന് ഡൊമിനിക്ക ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡൊമിനിക്ക ജയിലിൽ നിന്നുള്ള ചോക്സിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ദേശീയ മാധ്യങ്ങൾക്ക് കൈമാറിയ ചിത്രങ്ങളിൽ ചോക്സിയുടെ കൈയിൽ മുറിവേറ്റതെന്നു തോന്നിക്കുന്ന പാടും കാണാം.


പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സിയും മരുമകൻ നീരവ് മോദിയും ഇന്ത്യ വിട്ടത്. നീരവ് ലണ്ടനിലേക്കും ചോക്സി കരീബിയൻ ദ്വീപായ ആൻറിഗ്വയിലേക്കുമാണ് രക്ഷപ്പെട്ടത്. ലണ്ടനിലെ ജയിലാണ് നീരവ് ഉള്ളത്. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് അഭ്യർഥിച്ചുള്ള നീരവിന്‍റെ കേസ് ലണ്ടൻ കോടതിയുടെ പരിഗണനയിലാണ്. 2018ൽ ആന്‍റിഗ്വയിലെത്തിയ ചോക്സി അവിടുത്തെ പൗരത്വമെടുത്തിരുന്നു. തുടർന്ന് തട്ടിപ്പുകേസിൽ ഇന്ത്യ രാജ്യവ്യാപക അന്വേഷണത്തിന് വേഗം കൂട്ടിയതോടെ ചോക്സി അവിടെ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആന്‍റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ചോക്‌സി ഡൊമിനിക്കയിൽ പിടിയിലായത്. ഇന്‍റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

അതിനിടെ, നിലവിൽ ഇന്ത്യൻ പൗരത്വമില്ലാത്ത ചോക്‌സിയെ അങ്ങോട്ട് അയക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വിജയ് അഗർവാൾ വാദിക്കുന്നത്. ആന്‍റിഗ്വയിലാണ് ചോക്‌സിക്ക് പൗരത്വമുള്ളത്. ഇതിനാൽ, ആന്‍റിഗ്വയ്ക്കു മാത്രമേ ഇദ്ദേഹത്തെ കൈമാറാനാകൂവെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലേക്ക് കടത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് ചോക്സിയെ ഡൊമിനിക്കയിലേക്കു കൊണ്ടുപോയതെന്നും അഭിഭാഷകൻ ആരോപിക്കുന്നു. 'ഇന്ത്യയിൽനിന്നുള്ള പൊലീസുകാർ ഉൾപ്പെട്ട സംഘം ആന്‍റിഗ്വയിൽനിന്ന് ബോട്ടിൽ റാഞ്ചി കൊണ്ടുപോയ ശേഷം തിങ്കളാഴ്ചയാണ് ഡൊമിനിക്കയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിടിയിലായ വാർത്ത പുറത്തുവിട്ടത് ബുധനാഴ്ചയും. ഇതിനിടെ ചോക്സിയെ മർദിച്ച് അവശനാക്കിയതിന്‍റെ പാടുകളാണ് ഇപ്പോൾ പുറത്തുവന്ന ചിത്രത്തിലുള്ളത്. കണ്ണുകൾ നീരുവീങ്ങിയ നിലയിലാണ്– വിജയ് അഗർവാൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mehul ChoksiMehul Choksi Extraditionmehul choksi fraud
News Summary - India sent Mehul Choksi deportation documents to Dominica
Next Story