
വീണ്ടും റെക്കോഡ് ഭേദിച്ച് രാജ്യത്ത് കോവിഡ് കുതിപ്പ്; ചൊവ്വാഴ്ച 1.15 ലക്ഷം രോഗികൾ
text_fields
ന്യൂഡൽഹി: അടുത്ത നാലാഴ്ച അതിനിർണായകമാണെന്ന കേന്ദ്ര മുന്നറിയിപ്പ് സാധൂകരിച്ച് വീണ്ടും റെക്കോഡിട്ട് കോവിഡ് കണക്കുകൾ. ചൊവ്വാഴ്ച 1.15 ലക്ഷം പേരിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം തീവ്ര വ്യാപന സമയത്തു പോലും സംഭവിക്കാത്ത റെക്കോഡാണ് ഏറ്റവും പുതിയ കണക്കുകളിൽ രാജ്യം തൊട്ടത്. ഞായറാഴ്ച രാജ്യത്ത് 1.03 ലക്ഷം പുതിയ വൈറസ് ബാധിതരുണ്ടായിരുന്നു.
മൊത്തം വൈറസ് ബാധിതരൂടെ എണ്ണം ഇതോടെ എട്ടു ലക്ഷം കടന്നു. രണ്ടു ദിവസം മുമ്പ് ഏഴു ലക്ഷത്തിലെത്തിയതാണ് അതിവേഗം കുതിക്കുന്നത്. 630 പേരാണ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. ഇതും കഴിഞ്ഞ നവംബർ അഞ്ചിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണ്.
രോഗബാധ കുറഞ്ഞ് മൊത്തം കോവിഡ് രോഗികൾ രണ്ടു ലക്ഷമായി ചുരുങ്ങിയിടത്തുനിന്നാണ് 24 ദിവസത്തിനിടെ എട്ടു ലക്ഷത്തിലെത്തുന്നത്. മഹാരാഷ്ട്രയാണ് ഇപ്പോഴും കണക്കുകളിൽ ഒന്നാമത്- 55,469 പേർ. ഞായറാഴ്ച 57,000ലെത്തിയതിനു ശേഷം ഏറ്റവും ഉയർന്ന കണക്ക്. പ്രതിദിന രോഗ ബാധയിൽ ഏറ്റവും വലിയ വർധന ഛത്തീസ്ഗഢിലാണ്. കർണാടക, ഉത്തർ പ്രദേശ്, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പിറകിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
