Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ മൂന്ന്...

ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ 25 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; 15 മരണങ്ങൾക്ക് പിന്നിൽ ഭരണകൂട സംവിധാനങ്ങളെന്ന് 'ഇന്ത്യ പെർസിക്യൂഷൻ ട്രാക്കർ'

text_fields
bookmark_border
ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ 25 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; 15 മരണങ്ങൾക്ക് പിന്നിൽ ഭരണകൂട സംവിധാനങ്ങളെന്ന് ഇന്ത്യ പെർസിക്യൂഷൻ ട്രാക്കർ
cancel

ന്യൂഡൽഹി: 2026 മേയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ വർഗീയ വിദ്വേഷ ആക്രമണങ്ങളിൽ 25 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും നിരീക്ഷിക്കുന്ന 'ഇന്ത്യ പെർസിക്യൂഷൻ ട്രാക്കർ' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഉള്ളത്. ഇതിൽ 15 മരണങ്ങൾക്ക് ഉത്തരവാദികൾ ഭരണകൂട സംവിധാനങ്ങളോ പോലീസോ ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൊല്ലപ്പെട്ട 25 പേരിൽ 15 പേർ കസ്റ്റഡി മരണങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ തുടങ്ങിയ പോലീസ് നടപടികളിലൂടെയാണ് ജീവൻ വെടിഞ്ഞത്. പോലീസിന്റെ ഭാഗത്തുനിന്നുള്ള അമിത ബലപ്രയോഗവും നിയമവിരുദ്ധമായ നടപടികളുമാണ് ഇതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബാക്കി 10 മരണങ്ങൾ തീവ്രവലതുപക്ഷ ഗ്രൂപ്പുകളും പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങളും നടത്തിയ ആൾക്കൂട്ട ആക്രമണങ്ങളിലൂടെയും വിദ്വേഷ അതിക്രമങ്ങളിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളിൽ വർഗീയ വിദ്വേഷപ്രചാരണങ്ങളും ന്യൂനപക്ഷ വേട്ടയും ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഉത്തർപ്രദേശ്, അസം തുടങ്ങി ഭരണകൂട ഏജൻസികൾ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളിലും ഭരണകൂട നിഷ്ക്രിയത്വത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി എടുക്കണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു.

2022-ൽ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വിനാശകരമായ മുസ്‌ലിം വിരുദ്ധ വിദ്വേഷ അക്രമങ്ങളുടെ വർഷമായി 2026 മാറാൻ സാധ്യതയുണ്ടെന്നാണ് ട്രാക്കർ വ്യക്തമാക്കുന്നത്.

ട്രാക്കറിന്റെ കണക്കനുസരിച്ച്, 2026-ലെ ആദ്യ ഏഴ് മാസങ്ങളിലെ ആകെ മരണസംഖ്യ 44 ആണ്. ഇതിൽ 19 മുസ്‌ലിംകൾ ഭരണകൂട സംവിധാനങ്ങളാലും (പോലീസ്/സുരക്ഷാ സേന) 25 പേർ ഹിന്ദുത്വ അക്രമികളാലുമാണ് കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimAnti MuslimState Violence
News Summary - ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ 25 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Next Story