Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവകാശവാദങ്ങൾ ഏറെ;...

അവകാശവാദങ്ങൾ ഏറെ; തെളിവുകൾ സംസാരിക്കുന്നില്ല

text_fields
bookmark_border
Attack
cancel

ന്യൂഡൽഹി: വ്യോമാക്രമണത്തെക്കുറിച്ച് ഇന്ത്യയും പാകിസ്താനും നടത്തുന്ന അവകാശവാ ദങ്ങൾക്ക് മതിയായ തെളിവുകൾ പുറത്തുവരാൻ ഇനിയും ബാക്കി. ഇന്ത്യൻ വ്യോമസേന പൈലറ്റ് പാകിസ്താെൻറ കസ്റ്റഡിയിലുള്ളതിന് തെളിവായി വിഡിയോ ദൃശ്യങ്ങളുണ്ട്. ഉടനടി സുര ക്ഷിതമായി വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ വ്യോമസേന യുടെ മിഗ്-21 ബൈസൺ വിമാനം തകർന്നതിനും ചിത്രങ്ങൾ തെളിവായി ഉണ്ട്. എന്നാൽ പിന്നീടുള്ള കാ ര്യങ്ങളിലാണ് അവ്യക്തത.

  • തകർന്നുവീണ ഇന്ത്യൻ വ്യോമസേന വിമാനം ‘നഷ്ടപ്പെട്ട ു’വെന്ന് ഇന്ത്യയും ‘വെടിവെച്ചു വീഴ്ത്തി’യെന്ന് പാകിസ്താനും പറയുന്നു. രണ്ടു വിമാനങ്ങൾ തകർത്തുവെന്നാണ് പാകിസ്താെൻറ അവകാശവാദം. എന്നാൽ, രണ്ടാമത്തെ വിമാനം ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രങ്ങളുമില്ല.
  • പാകിസ്താെൻറ വിമാനം വെടിവെച്ചിട്ടതായി ഇന്ത്യ അവകാശപ്പെടുന്നു. പാക് അതിർത്തിയിലേക്ക് വീണതിന് കരസേനാംഗങ്ങൾ ദൃക്സാക്ഷികളാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. എന്നാൽ ആ വിമാനത്തകർച്ചയുടെ ചിത്രം പുറത്തു വന്നിട്ടില്ല. എഫ്-16 വിമാനമാണ് വീഴ്ത്തിയതെന്ന വിശദീകരണങ്ങൾ അനൗദ്യോഗികമായുണ്ട്.
  • അതിർത്തി ഭേദിച്ച പാക് വിമാനങ്ങൾ നാലിടത്ത് ബോംബിട്ടതായി പറയുന്നുണ്ട്. എന്നാൽ, അതിനും വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടില്ല.
  • ബദ്ഗാമിൽ വ്യോമസേനാ ഹെലികോപ്ടർ തകർന്നുവീഴുകയും ഏഴുപേർ മരിക്കുകയും ചെയ്തു. ഇത് പാകിസ്താെൻറ കൈക്രിയയായി കണക്കാക്കുന്നില്ല. എന്നാൽ, രാവിലെ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടൽ മുൻനിർത്തി നിയോഗിക്കപ്പെട്ട വിമാനമാണെന്ന് ഏതാണ്ട് വ്യക്തം.
  • 12 മിറാഷ് പോർവിമാനങ്ങൾ ചേർന്ന് ബാലാകോട്ട് കഴിഞ്ഞദിവസം പുലർച്ചെ നടത്തിയ ആക്രമണത്തിൽ 300ഒാളം ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ അവകാശപ്പെടുന്നു. വ്യോമാക്രമണം നടന്നതായി വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവകാശപ്പെടുന്ന വ്യാപ്തിയും ആൾനാശവും തെളിയിക്കുന്ന വിശദാംശങ്ങളോ ചിത്രങ്ങളോ പുറത്തുവന്നിട്ടില്ല.
  • ജയ്ശെ മുഹമ്മദിെൻറ നേതാവ് മൗലാന മസ്ഉൗദ് അസ്ഹറിെൻറ അകന്ന സഹോദരൻ യൂസുഫ് അസ്ഹർ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയാണ് വിദേശകാര്യ മന്ത്രാലയം നൽകിയത്. എന്നാൽ, അതിെൻറ തെളിവുകളുമില്ല. കൊല്ലപ്പെട്ടില്ലെന്ന് ജയ്ശ് വാദിക്കുകയും ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndian Air Force AttackPak Violate Indian Air SpaceIAF Air Strike
News Summary - India-Pak Claims - India News
Next Story