ചൈനയിൽനിന്ന് ഇന്ത്യ 1.5 കോടി സുരക്ഷാവസ്ത്രം വാങ്ങും
text_fieldsന്യൂഡൽഹി: ചൈനയിൽനിന്ന് 1.5 കോടി വ്യക്തി സുരക്ഷ കിറ്റുകളും (പി.പി.ഇ) 15 ലക്ഷം കോവിഡ് പരിശോധന കിറ്റുകളും ഇന്ത്യ വാങ്ങും. സർക്കാർ നേരിട്ടും സ്വകാര്യ കമ്പനികൾ വഴിയുമാണ് ഇവ വാങ്ങുന്നത്.
ഗൗൺ, മാസ്ക്, കൈയ്യുറ തുടങ്ങിയവ ഉൾക്കൊള്ളുന്ന പി.പി.ഇ കിറ്റുകൾക്കും പരിശോധന കിറ്റുകൾക്കും ഓർഡർ നൽകിയതായി ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്ര ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആവശ്യങ്ങൾക്ക് ചൈനയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഗുണനിലവാരത്തെക്കുറിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമർശനത്തെ തുടർന്ന് ചൈനീസ് അധികൃതർ ഇത്തരം ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുളള വിതരണം തടയരുതെന്ന് മിസ്രി ചൈനയോട് ആവശ്യപ്പെട്ടു. ഗുണനിലവാരം ഉറപ്പാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 1,70,000 പിപിഇ കിറ്റുകൾ ചൈന സംഭാവന ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കൂടാതെ അഞ്ച് ലക്ഷം പരിശോധന കിറ്റുകൾ വാങ്ങുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.